Monthly Archives: January 2013

മുസ്‌ലിംകളെ തരംതാഴ്ത്തൽ നിഷിദ്ധം

അല്ലാഹു പറഞ്ഞിരിക്കുന്നു: ”(സത്യവിശ്വാസികളേ, നിങ്ങളിൽ ഒരുവിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കരുത്. ഒരുപക്ഷേ അവർ അവരേക്കാൾ ഉത്തമൻമാർ ആയേക്കാം. സ്ത്രീകൾ മറ്റുസ്ത്രീകളേയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്ന സ്ത്രീകൾ പരിഹസിക്കുന്നവരേക്കാൾ ഉത്തമൻമാർ ആയേക്കാം. നിങ്ങൾ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുകയും ചെയ്യരുത്. നിങ്ങൾ പര്‌സ്പരം ചീത്തപേരുകൾ വിളിക്കുകയും ചെയ്യരുത്. സത്യവിശ്വാസത്തിന് ശേഷം ദുഷ്‌പേരണ്ട് എത്രമാത്രം ചീത്തയാണ്. ആർ പശ്ചാതപിച്ച് മടങ്ങുന്നില്ലയോ അവർ തന്നെയാണ്. … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on മുസ്‌ലിംകളെ തരംതാഴ്ത്തൽ നിഷിദ്ധം

കാരണങ്ങൾ കൂടാതെ മുസ്‌ലിംകളെ തെറ്റിദ്ധരിക്കൽ വിരോധിക്കപ്പെട്ടിരിക്കുന്നു.

അല്ലാഹു പറയുന്നു. (സത്യവിശ്വാസികളേ, നിങ്ങൾ ഊഹങ്ങളെ വെടിയുക, നിശ്ചയം ചില ഊഹങ്ങൾ പാപമാകുന്നു. (ഹുജറാത്ത്: 16) 912. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: തെറ്റിദ്ധാരണകൾ നിങ്ങൾ സൂക്ഷിക്കുക. നിശ്ചയം തെറ്റിദ്ധാരണയോടെയുള്ള സംസാരം ഏറ്റവും വലിയ കളവാണ്. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on കാരണങ്ങൾ കൂടാതെ മുസ്‌ലിംകളെ തെറ്റിദ്ധരിക്കൽ വിരോധിക്കപ്പെട്ടിരിക്കുന്നു.

കട്ടുകേൾക്കലും ചാരപ്രവർത്തനവും വിലക്കപ്പെട്ടിരിക്കുന്നു.

അല്ലാഹു പറഞ്ഞിരിക്കുന്നു.: ”നിങ്ങൾ പരസ്പരം ചാരവൃത്തി നടത്തരുത് ”(ഹുജറാത്ത് :12) ”(സത്യവിശ്വാസികളായ പുരുഷൻമാരേയും സത്യവിശ്വാസിനിയായ സ്ത്രീകളേയും അവർ ചെയ്യാത്ത കുറ്റത്തിന് ദ്രോഹിക്കുന്നവർ വ്യക്തമായ പാപവും കുറ്റവും പേറേണ്ടിവരും”. (അഹ്‌സാബ് :58) 909. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: തെറ്റിദ്ധാരണകൾ നിങ്ങൾ സൂക്ഷിക്കുക, നിശ്ചയം തെറ്റിദ്ധാരണയോടെയുള്ള സംസാരം ഏറ്റവും വലിയ കളവാണ്. നിങ്ങൾ ചൂഴ്ന്ന് … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on കട്ടുകേൾക്കലും ചാരപ്രവർത്തനവും വിലക്കപ്പെട്ടിരിക്കുന്നു.

അസൂയ നിഷിദ്ധം: തന്റെ സഹോദരനു ലഭിച്ച ആത്മീയമോ ഭൗതികമോ ആയ അനുഗ്രഹം നീങ്ങിപ്പോകാൻ ആഗ്രഹിക്കലാണത്‌

അല്ലാഹു പറഞ്ഞിരിക്കുന്നു.: ”അതല്ല, അല്ലാഹുവിന്റെ അനുഗ്രഹത്തിൽനിന്ന് അവൻ മറ്റു മനുഷ്യർക്ക് നൽകിയ അനുഗ്രഹത്തിൽ നിന്ന് അവർ അസൂയ കാണിക്കുകയാണോ (സൂറത്ത് നിസാഅ് :54) 908. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങൾ അസൂയയെ സൂക്ഷിക്കുക. നിശ്ചയം അത് തീ വിറകിനെ നശിപ്പിക്കുന്നത് പോലെ മനുഷ്യന്റെ നൻമയെ തിന്ന് നശിപ്പിക്കുന്നതാണ്. പുല്ലിനെ നശിപ്പിക്കുന്ന പോലെ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on അസൂയ നിഷിദ്ധം: തന്റെ സഹോദരനു ലഭിച്ച ആത്മീയമോ ഭൗതികമോ ആയ അനുഗ്രഹം നീങ്ങിപ്പോകാൻ ആഗ്രഹിക്കലാണത്‌

പരസ്പരം വിദ്വോഷവും പകയും നിസ്സഹകരണവും കാണിക്കൽ

അല്ലാഹു പറഞ്ഞിരിക്കുന്നു : ”സത്യവിശ്വാസികൾ പരസ്പരം സഹോദരൻമാരാകുന്നു” (ഹുജറാത്ത് :1) ”സത്യവിശ്വാസികളോട് മമതയും സത്യനിഷേധികളോട് ഗൗരവമുള്ളവരും ആയിരിക്കും” (മാഇദ : 54) ”അല്ലാഹുവിന്റെ പ്രവാചകനായ മുഹമ്മദ്‌(സ)യും അദ്ദേഹത്തോടൊപ്പമുള്ളവരും അവർക്കിടയിൽ കാരുണ്യത്തോടെ വർത്തിക്കുന്നവരും സത്യനിഷേധികളോട് ഗൗരവമുള്ളവരും ആകുന്നു” (ഫത്തഹ് : 29) 906. അനസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ പരസ്പരം കോപിക്കുകയോ അസൂയ കാണിക്കുകയോ ഗൂഢാലോചന … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on പരസ്പരം വിദ്വോഷവും പകയും നിസ്സഹകരണവും കാണിക്കൽ

ഉപദ്രവിക്കൽ നിഷിദ്ധം

അല്ലാഹു പറഞ്ഞിരിക്കുന്നു. ”സത്യവിശ്വാസികളായ പുരുഷൻമാരേയും സത്യവിശ്വാസിനിയായ സ്ത്രീകളേയും അവർ ചെയ്യാത്ത കുറ്റത്തിന് ദ്രോഹിക്കുന്നവർ വ്യക്തമായ പാപവും കുറ്റവും പേറേണ്ടിവരും”.(അഹ്‌സാബ്: 58) 905. അബ്ദുല്ലാ ബ്ൻഅംറ്‌നുൽആസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നരകത്തിൽ നിന്ന് രക്ഷപ്പെടുകയും സ്വർഗ്ഗത്തിൽ പ്രവേശിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന നിലയിൽ മരണം വന്നെത്തിയിരിക്കണം. ആളുകൾ തനിക്ക് എന്ത് ചെയ്യണം എന്ന് … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ഉപദ്രവിക്കൽ നിഷിദ്ധം

മരണപ്പെട്ടവരെ മതപരമായ കാരണത്താലല്ലാതെ കുറ്റപ്പെടുത്തൽ

മരണപ്പെട്ടവർ പ്രചരിപ്പിച്ച ബിദ്അത്തുകൾ മറ്റുള്ളവർ പിന്തുടരുക പോലുള്ള കാര്യങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ അതിന് വിരോധമില്ല. 904. ആയിശ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: മരണപ്പെട്ടവരെ നിങ്ങൾ കുറ്റപ്പെടുത്തരുത്. അവർ അവരുടെ പ്രവർത്തനങ്ങളിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. (ബുഖാരി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on മരണപ്പെട്ടവരെ മതപരമായ കാരണത്താലല്ലാതെ കുറ്റപ്പെടുത്തൽ

മുസ്‌ലിമിനെ അന്യായമായി ശകാരിക്കൽ

അല്ലാഹു പറഞ്ഞിരിക്കുന്നു: ”സത്യവിശ്വാസികളായ പുരുഷൻമാരേയും സത്യവിശ്വാസിനിയായ സ്ത്രീകളേയും അവർ ചെയ്യാത്ത കുറ്റത്തിന് ദ്രോഹിക്കുന്നവർ വ്യക്തമായ പാപവും കുറ്റവും പേറേണ്ടിവരും. (അഹ്‌സാബ് :58) 901. ഇബ്‌നു മസ്ഊദ്‌(റ)വിൽ നിന്ന് നിവേദനം: നബി (സ)പറഞ്ഞു: മുസ്‌ലിമിനെ ശകാരിക്കൽ പാപവും അവനെ കൊലപ്പെടുത്തൽ സത്യനിഷേധവുമാണ്. (മുത്തഫഖുൻ അലൈഹി) 902. അബുദ്ദർദാഅ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: സത്യനിഷേധം(കുഫ്‌റ്), ദുർനടപ്പ്(ഫിസ്ഖ്)എന്നിവ കൊണ്ട് ആരും … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on മുസ്‌ലിമിനെ അന്യായമായി ശകാരിക്കൽ

കുറ്റവാളികളെ പൊതുവായി ശപിക്കുന്നതിന് വിരോധമില്ല

അല്ലാഹു പറഞ്ഞിരിക്കുന്നു.: ”അക്രമകാരികൾക്ക് അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ”(ഹൂദ് :18) ”അക്രമകാരികൾക്ക് അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ എന്ന് അവർക്കിടയിൽ ഒരാൾ വിളിച്ചു പറയുന്നതാണ്.”( അഅ്‌റാഫ് :44) ശരിയായ പരമ്പരകളിലൂടെയായി സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്പ്രവാചകൻ(സ) പറഞ്ഞിട്ടുണ്ട് . മുടി ചേർക്കുന്നവളെയും ചേർപ്പിക്കുന്നവളേയും പ്രവാചകൻ(സ) ശപിച്ചിരിക്കുന്നു. പ്രവാചകൻ(സ) പറഞ്ഞിട്ടുണ്ട് : പലിശ തിന്നുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു. പ്രവാചകൻ(സ) പറഞ്ഞിട്ടുണ്ട് : ചിത്രങ്ങളുണ്ടാക്കുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു. … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on കുറ്റവാളികളെ പൊതുവായി ശപിക്കുന്നതിന് വിരോധമില്ല

മനുഷ്യ മൃഗാദികളെ ശപിക്കൽ

894 സൈദ് ഇബ്‌നു സാബിത്ത്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം ബൈഅത്തു റിള്‌വാനിൽപ്പെട്ടയാളാണ് .നബി(സ)പറഞ്ഞു. ഇസ്‌ലാമികേതര മാർഗത്തിലാണെന്ന് ഒരാൾ മനപൂർവ്വം സത്യം ചെയ്താൽ അവൻ പറഞ്ഞതുപോലെ ഭവിക്കുന്നതാണ്. വല്ലവിധേനയും ആത്മഹത്യ ചെയതവൻ അന്ത്യനാളിൽ അത്‌കൊണ്ട് ശിക്ഷിക്കപ്പെടും ഉടമസ്ഥതയിലില്ലാത്തത് നേർച്ചക്ക് പറ്റില്ല. സത്യവിശ്വാസിയെ ശപിക്കുന്നത് അവനെ കൊന്നതിന് തുല്യമാണ്. (മുത്തഫഖുൻ അലൈഹി) 895 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on മനുഷ്യ മൃഗാദികളെ ശപിക്കൽ