Category Archives: ഭാഗം-1

ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക

ഒത്തുതീർപ്പിൽ എത്തുന്നതാണ് കൂടുതൽ നല്ലത്. (നിസാഅ്: 128) അവരുടെ രഹസ്യാലോചനകളിൽ മിക്കതിലും യാതൊരു നൻമയുമില്ല. വല്ല ദാനധർമ്മവും ചെയ്യാനോ, സദാചാരം കൈക്കൊള്ളാനോ, ജനങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കാനോ കൽപിക്കുന്ന ആളുകളുടെ വാക്കുകളി ലൊഴികെ. (സൂറ: നിസാഅ് : 114) അതിനാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ നന്നാക്കിത്തീർക്കുകയും ചെയ്യുക. (അൻഫാൽ:1) സത്യവിശ്വാസികൾ (പരസ്പരം) സഹോദരങ്ങൾ തന്നെയാകുന്നു. … Continue reading

Posted in അദ്ധ്യായം 31 : ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക | Comments Off on ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക

ശുപാർശകൾ ചെയ്യുക

വല്ലവനും ഒരു നല്ല ശുപാർശ ചെയ്താൽ ആ നൻമയിൽ ഒരു പങ്ക് അവന്നുണ്ടായിരിക്കും. (സൂറ: നിസാഅ്: 85) 164. അബൂമൂസ(റ)വിൽ നിവേദനം: നബി(സ)യുടെ അടുക്കൽ എന്തെങ്കിലും കാര്യനിർവഹണത്തിന് സഹായാഭ്യാർത്ഥനയുമായി ആരെങ്കിലും വന്നാൽ അവിടുന്ന് ഇങ്ങിനെ പറയുമായിരുന്നു: നിങ്ങൾ ശുപാർശ ചെയ്യുക; നിങ്ങൾക്ക് അതിന്‍റെ പ്രതിഫലം ലഭിക്കും. അല്ലാഹു അവന്റെ ദൂതന്റെ നാവിലൂടെ അവനിഷ്ടപ്പെട്ടത് മാത്രമേ വിധിക്കുകയുള്ളൂ. … Continue reading

Posted in അദ്ധ്യായം 30 : ശുപാർശകൾ ചെയ്യുക | Comments Off on ശുപാർശകൾ ചെയ്യുക

മുസ്‌ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുക

മുസ്‌ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുകനൻമപ്രവർത്തിക്കുക; നിങ്ങൾ വിജയംപ്രാപിച്ചേക്കാം.(അൽ ഹജ്ജ്:77) 163. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഒരു വിശ്വാസിയുടെ ദുനിയാവിലുള്ള ദുരിതം ആരെങ്കിലും നീക്കിക്കൊടുത്താൽ അല്ലാഹു പരലോകത്ത് അയാളുടെ ദുരിതവും നീക്കിക്കൊടുക്കുന്നതാണ്. കഷ്ടപ്പെടുന്ന ഒരാൾക്ക് ആശ്വാസം നൽകിയാൽ അല്ലാഹു ദുനിയാവിലും പരലോകത്തും അയാൾക്കും ആശ്വാസം നൽകുന്നതാണ്. ഒരു വിശ്വാസിയുടെ പോരായ്മ ആരെങ്കിലും മറച്ച് വെച്ചാൽ … Continue reading

Posted in അദ്ധ്യായം 29 : മുസ്‌ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുക | Comments Off on മുസ്‌ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുക

വിശ്വാസികളുടെ ന്യൂനത മറച്ചുവെക്കൽ, അനിവാര്യ ഘട്ടങ്ങളിലൊഴികെ അത് വെളിപ്പെടുത്തുവാൻ പാടില്ല

തീർച്ചയായും സത്യവിശ്വാസികൾക്കിടയിൽ ദുർവൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവർക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്. (സൂറ: അൽ നൂർ: 19) 160. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഏതൊരു വിശ്വാസിയും മറ്റൊരു വിശ്വാസിയുടെയും ന്യൂനത മറച്ച് വെക്കുന്നുവെങ്കിൽ അന്ത്യനാളിൽ അയാളുടെ ന്യൂനത അല്ലാഹു മറച്ച് വെക്കാതിരിക്കില്ല. (മുസ്‌ലിം) 161. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: … Continue reading

Posted in അദ്ധ്യായം 28 : വിശ്വാസികളുടെ ന്യൂനത മറച്ചുവെക്കൽ, അനിവാര്യ ഘട്ടങ്ങളിലൊഴികെ അത് വെളിപ്പെടുത്തുവാൻ പാടില്ല | Comments Off on വിശ്വാസികളുടെ ന്യൂനത മറച്ചുവെക്കൽ, അനിവാര്യ ഘട്ടങ്ങളിലൊഴികെ അത് വെളിപ്പെടുത്തുവാൻ പാടില്ല

വിശ്വാസികളുടെ അഭിമാനം സൂക്ഷിക്കണം, അവകാശങ്ങൾ വകവെച്ച് കൊടുക്കണം

അല്ലാഹു പവിത്രത നൽകിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത് തന്റെ രക്ഷിതാവിന്റെ അടുക്കൽ അവന്ന് ഗുണകരമായിരിക്കും. (സൂറ: അൽ ഹജ്ജ്: 30) അത് (നിങ്ങൾ ഗ്രഹിക്കുക.) വല്ലവനും അല്ലാഹുവിന്റെ മതചിഹ്‌നങ്ങളെ ആദരിക്കുന്ന പക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ ധർമ്മനിഷ്ഠയിൽ നിന്നുണ്ടാകുന്നതത്രെ. (അൽഹജ്ജ്: 32) 150. അബൂമൂസ(റ)വിൽ നിവേദനം: തിരുമേനി അരുളി: ഒരു സത്യവിശ്വാസിക്ക് മറ്റൊരു … Continue reading

Posted in അദ്ധ്യായം 27 : വിശ്വാസികളുടെ അഭിമാനം സൂക്ഷിക്കണം, അവകാശങ്ങൾ വകവെച്ച് കൊടുക്കണം | Comments Off on വിശ്വാസികളുടെ അഭിമാനം സൂക്ഷിക്കണം, അവകാശങ്ങൾ വകവെച്ച് കൊടുക്കണം

അക്രമം നിഷിദ്ധം

അനർഹമായി കൈവശം വെക്കുന്നത് തിരിച്ചേൽപിക്കേണ്ടതാണ് അക്രമകാരികൾക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാർശകനായോ ആരും തന്നെയില്ല. (സൂറ: ഗാഫിർ: 18) അക്രമകാരികൾക്ക് യാതൊരു സഹായിയും ഇല്ല. (ഹജ്ജ്: 71) 138. ജാബിർ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: നിങ്ങൾ അക്രമത്തെ സൂക്ഷിക്കുക. കാരണം അക്രമം ഖിയാമത്ത് നാളിൽ അന്ധകാരങ്ങളായിരിക്കും. നിങ്ങൾ പിശുക്ക് സൂക്ഷിക്കുക. നിങ്ങൾക്ക് മുമ്പുണ്ടായിരുന്നവരെ നശിപ്പിച്ചത്‌ പിശുക്കായിരുന്നു. … Continue reading

Posted in അദ്ധ്യായം 26 : അക്രമം നിഷിദ്ധം | Comments Off on അക്രമം നിഷിദ്ധം

അമാനത്തുകൾ നിറവേറ്റുന്നതിന്റെ പ്രാധാന്യം

വിശ്വസിച്ചേൽപിക്കപ്പെട്ട വസ്തുക്കൾ (അമാനത്തുകൾ) അവയുടെ അവകാശികൾക്ക് നിങ്ങൾ കൊടുത്തു വീട്ടണമെന്നും, അല്ലാഹു നിങ്ങളോട് കൽപിക്കുന്നു. (സൂറ: നിസാഅ്: 58) തീർച്ചയായും നാം ആ വിശ്വസ്ത ദൗത്യം (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പർവ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാൽ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യൻ അത് ഏറ്റെടുത്തു. തീർച്ചയായും അവൻ … Continue reading

Posted in അദ്ധ്യായം 25 : അമാനത്തുകൾ നിറവേറ്റുന്നതിന്‍റെ പ്രാധാന്യം | Comments Off on അമാനത്തുകൾ നിറവേറ്റുന്നതിന്റെ പ്രാധാന്യം

നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ജീവിതത്തിൽ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ

നിങ്ങൾ ജനങ്ങളോട് നൻമ കൽപിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തിൽ (അത്) മറന്നുകളയുകയുമാണോ? നിങ്ങൾ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്? (ബഖറ: 44) സത്യവിശ്വാസികളേ, നിങ്ങൾ ചെയ്യാത്തതെന്തിന് നിങ്ങൾ പറയുന്നു? നിങ്ങൾ ചെയ്യാത്തത് നിങ്ങൾ പറയുകഎന്നുള്ളത് അല്ലാഹു വിങ്കൽ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു. (സ്വഫ്ഫ്: 2, 3) ഞാൻ ഏതൊന്ന് നിങ്ങളോട് വിരോധിക്കുകയും എന്നിട്ട് നിങ്ങളിൽ … Continue reading

Posted in അദ്ധ്യായം 24 : നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ജീവിതത്തിൽ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ | Comments Off on നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ജീവിതത്തിൽ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ

നന്മ കൽപിക്കലും തിന്മ വിരോധിക്കലും

നൻമയിലേക്ക് ക്ഷണിക്കുകയും, സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികൾ. (സൂറ: ആലു ഇംറാൻ: 104) മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്നു. (സൂറ: ആലു ഇംറാൻ: 110) നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം … Continue reading

Posted in അദ്ധ്യായം 23 : നന്മ കൽപിക്കലും തിന്മ വിരോധിക്കലും | Comments Off on നന്മ കൽപിക്കലും തിന്മ വിരോധിക്കലും

ഗുണകാംക്ഷ

സത്യവിശ്വാസികൾ (പരസ്പരം) സഹോദരങ്ങൾ തന്നെയാകുന്നു. (ഹുജുറാത്ത്: 10) ഞാൻ നിങ്ങളോട് ആത്മാർത്ഥമായി ഉപദേശിക്കുകയുമാകുന്നു. (അഅ്‌റാഫ്: 62 ) ഞാൻ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു. (അഅ്‌റാഫ്: 68) 125. തമീമുബ്‌നു ഔസ് അദ്ദാരി(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: മതം എന്നാൽ ഗുണകാംക്ഷയാകുന്നു. ഞങ്ങൾ ചോദിച്ചു ആരോടെല്ലാം? അവിടുന്ന് പറഞ്ഞു: അല്ലാഹുവിനോടും, അവന്റെ ഗ്രന്ഥത്തോടും, പ്രവാ ചകനോടും, മുസ്‌ലിം … Continue reading

Posted in അദ്ധ്യായം 22 : ഗുണകാംക്ഷ | Comments Off on ഗുണകാംക്ഷ