അനാഥയുടെ സ്വത്ത് ഭുജിക്കൽ കഠിന പാപമാണ്.

അല്ലാഹു പറഞ്ഞിരിക്കുന്നു.

”തീർച്ചയായും അനാഥകളുടെ സ്വത്ത് അന്യായമായി തിന്നുന്നവർക്ക് അവരുടെ വയറുകളിൽ തിന്നു(നിറക്കു)ന്നത് തീ മാത്രമാകുന്നു. പിന്നീട് അവർ നരകത്തിൽ കത്തി എരിയുന്നതുമാണ്. (നിസാഅ് : 10 )

”ഏറ്റവും ഉത്തമമായ മാർഗത്തിലൂടെയല്ലാതെ നിങ്ങൾ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്.'(അൻആം :152)

അനാഥകളെപ്പറ്റിയും അവർ നിന്നോട് ചോദിക്കുന്നു. പറയുക: അവർക്ക് നൻമ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങൾ കൂട്ടുജീവിതം നയിക്കുകയാണെങ്കിൽ (അതിൽ തെറ്റില്ല.)അവർ നിങ്ങളുടെ സഹോദരങ്ങളാണല്ലോ? നാശമുണ്ടാക്കുന്നവനെയും നൻമ വരുത്തുന്നവനെയും അല്ലാഹു വേർതിരിച്ചറിയുന്നതാണ്”.(ബഖറ :220)

938 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നാശകാരികളായ ഏഴുകാര്യത്തിൽ നിന്ന് നിങ്ങൾ അകന്നിരിക്കണം. അപ്പോൾ അവർ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ ഏതാണവ? അവിടുന്നു പറഞ്ഞു: അല്ലാഹുവിൽ പങ്കുചേർക്കുക, സിഹ്‌റ്, അർഹതയില്ലാതെ അല്ലാഹു പവിത്രമാക്കിയ ആത്മാക്കളെ കൊല്ലുക, പലിശതിന്നുക, അനാഥയുടെ ധനം ഭക്ഷിക്കുക, യുദ്ധക്കളത്തിൽനിന്ന് തിരിഞ്ഞോടുക, അശ്രദ്ധരും സത്യവിശ്വാസിനികളും പതിവ്രതകളുമായ സ്ത്രീകളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുക എന്നിവയാണവ. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.