അല്ലാഹു പറയുന്നു:
”അവരുടെ ശേഷം വന്നവർക്കും. അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു ”(സൂറത്ത് അൽ ഹശ്ർ:10)
”സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കു വേണ്ടിയും പാപമോചനം തേടുക. (മുഹമ്മദ് :19 )
ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവിൽ വരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും നീ പൊറുത്തുതരേണമേ. (സൂറത്ത് ഇബ്‌റാഹീം :41 )
856 അബൂ ദർദാഅ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറയുന്നത് അദ്ദേഹം കേട്ടു. മുസ്‌ലിമായ ഒരാൾ തന്റെ സഹോദരനു വേണ്ടി അവന്റെ അഭാവത്തിൽ പ്രാർത്ഥിക്കുന്നത് ഉത്തരം നൽകപ്പെടുക തന്നെ ചെയ്യും. അത്തരം സന്ദർഭങ്ങളിലെല്ലാം അതു പോലെയുള്ളത് നിനക്കുമുണ്ടാവട്ടെ എന്ന് മലക്ക് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നതാണ്. (മുസ്‌ലിം)