അക്രമികളായ ജനതയെ നശിപ്പിക്കപ്പെട്ട സ്ഥലത്തു കൂടി നടന്നു പോകുമ്പോൾ ദുഖാർത്തരായി കരയലും അതിനെ കുറിച്ച് അശ്രദ്ധരാവാതിരിക്കലും

567 ഇബ്‌നു ഉമർ(റ) വിൽനിന്ന് നിവേദനം: നബി(സ)സമൂദ്കാരുടെ വാസസ്ഥലമായിരുന്ന ഹിജ്‌റിലൂടെ കടന്നു പോയപ്പോൾ സഹാബികളോടു പറഞ്ഞു. ശിക്ഷിക്കപ്പെട്ടവരുടെ പ്രദേശമായ ഇതിലൂടെ നിങ്ങൾ കരയുന്നവരായിക്കൊണ്ടല്ലാതെ പ്രവേശിക്കരുത്. നിങ്ങൾ കരയുന്നില്ലെങ്കിൽ അവിടെ പ്രവേശിക്കരുത്. അവരെ ബാധിച്ചത് നിങ്ങൾക്കും ബാധിക്കാതിരിക്കാൻ വേണ്ടിയാണത്. പിന്നീട് ആ പ്രദേശം വിട്ട് കടക്കുന്നതുവരേയും തല താഴ്ത്തി ധൃതിയിൽ നടന്നു പോയി. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും. Bookmark the permalink.