മത്സരിക്കുന്നവർ അതിന് വേണ്ടി മാത്സര്യം കാണിക്കട്ടെ.(83/26)
348. സഹ്‌ല് പറയുന്നു. നബി(സ)യുടെയടുക്കൽ ഒരാൾ ഒരു കോപ്പ പാനീയം കൊണ്ടുവന്നു. അവിടുന്ന് അത് കുടിച്ചു. നബി(സ)യുടെ വലത് ഭാഗത്ത് ഏറ്റവും പ്രായംകുറഞ്ഞ ഒരു കുട്ടിയും ഇടത് ഭാഗത്ത് പ്രായംചെന്ന ആളുകളുമുണ്ടായിരുന്നു. നബി(സ)കുട്ടിയോട് ചോദിച്ചു ആദ്യം പ്രായം ചെന്നവർക്ക് കൊടുക്കുവാൻ നീ സമ്മതിക്കുമോ? ആ കുട്ടി പറഞ്ഞു: പ്രവാചകരേ അങ്ങയുടെ അവശിഷ്ടത്തിൽ എനിക്കുള്ള അവകാശം മറ്റാർക്കും കൊടുക്കുവാൻ ഞാൻ ഒരുക്കമല്ല. നബി(സ)അവന് തന്നെ ആദ്യം കൊടുത്തു. (ബുഖാരി)