”എന്നാൽ ആർ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും, ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ, അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യ മൊരുക്കികൊടുക്കുന്നതാ ണ്. അവൻ നാശത്തിൽ പതിക്കുമ്പോൾ അവന്റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല. ” (92/811)
” ഏതൊരാൾ തന്റെ മനസ്സിന്റെ പിശുക്കിൽ നിന്ന്കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാർ തന്നെയാകുന്നു വിജയംപ്രാപിച്ചവർ. ” (59/9)
342. ജാബിർ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: നിങ്ങൾ അക്രമത്തിൽ നിന്ന് വിട്ടുനിൽക്കുക. അക്രമം അന്ത്യനാളിലെ അന്ധകാരങ്ങളാകുന്നു. നിങ്ങൾ പിശുക്ക് കരുതിയിരിക്കുക. നിങ്ങൾക്ക് മുമ്പുള്ള സമുദായങ്ങ ളെ നാശത്തിലേക്ക് നയിച്ചത് പിശുക്കായിരുന്നു. അവരുടെ പവിത്രതകൾ അതിലംഘിക്കാനും രക്തം ചിന്തുവാനും അത് അവരെ പ്രേരിപ്പിച്ചു. (മുസ്‌ലിം)