”സത്യവിശ്വാസികളായ പുരുഷൻമാരെയും സ്ത്രീകളെയും അവർ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവർ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്.”( 33/58)
”എന്നിരിക്കെ അനാഥയെ നീ അടിച്ചമർത്തരുത് ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്. ” (93/910)
251. ജുൻദുദ്ദബ്‌നു അബ്ദുല്ലാ(റ) നിവേദനം: നബി(സ) പറഞ്ഞു:ആരെങ്കിലും സുബഹി നമസ്‌കരിച്ചാൽ അവൻ അല്ലാഹുവിന്റെ സംരക്ഷണത്തിലായിരിക്കും തന്റെ ബാധ്യതയുടെ കാര്യത്തിൽ അല്ലാഹു നിങ്ങളെ പിടികൂടാൻ ഇടയാകരുത്. തിർച്ചയായും ആരുടെയെങ്കിലും ബാധ്യതയെ അല്ലാഹു ചോദ്യം ചെയ്താൽ അവനെ പിടികൂടി നരകത്തിലേക്ക് മുഖം കുത്തി എറിയുന്നതാണ്. (മുസ്‌ലിം)