”നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബ ബന്ധ മുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക” ( 4/36)
202. ഇബ്‌നു ഉമറും(റ) ആയിശ(റ)യും നിവേദനം നബി(സ) പറഞ്ഞു: ജിബ്‌രീൽ(അ) എന്നോട് അയൽവാസിയോട് നൻമചെയ്യണമെന്ന് ഉപദേശിച്ച് കൊണ്ടേയിരുന്നു. അവരെ അനന്തവരാകാശികളിൽ ഉൾപ്പെടുത്തു മെന്ന് വരെ ഞാൻ കരുതിപ്പോയി. (മുത്തഫഖുൻ അലൈഹി)
203. അബൂഹുറൈറ(റ) നിവേദനം: നബി(സ)പറഞ്ഞു: അല്ലാഹുവാണെ സത്യം അയാൾ വിശ്വാസിയാവുകയില്ല. അല്ലാഹുവാണെ സത്യം അയാൾ വിശ്വാസിയാവുകയില്ല. അല്ലാഹുവാണെ സത്യം അയാൾ വിശ്വാസിയാവു കയില്ല. അപ്പോൾ ചോദിക്കപ്പെട്ടു. അല്ലാഹുവിന്റെ തിരുദൂതരേ ആരാണത്. അവിടുന്ന് പ്രത്യുത്തരം നല്കി: ആരുടെ ഉപദ്രവത്തിൽ നിന്ന് തന്റെ അയൽവാസി സുരക്ഷിതനല്ലയോ അവൻ തന്നെ. (മുത്തഫഖുൻ അലൈഹി)
204. അബൂശുറൈഹ് ഖുസാഇ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ തന്റെ അയൽവാസിക്ക് നന്മ ചെയ്തുകൊടുക്കട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസി ക്കുന്നവൻ തന്‍റെ അതിഥിയ ആദരിക്കട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ നല്ലത് സംസാരിക്കട്ടെ. അല്ലങ്കിൽ മൗനം പാലിക്കട്ടെ. (മുസ്‌ലിം)
205. ആയിശാ(റ)യിൽ നിന്ന് നിവേദനം: ഞാൻ ചോദിച്ചു. അല്ലാഹുവിന്റെ റസൂലെ(സ) എനിക്ക് രണ്ട് അയൽവാസികളുണ്ടെങ്കിൽ ആർക്കാണ് ഞാൻ ഉപഹാരം നൽകേണ്ടത്? അവിടുന്ന് പറഞ്ഞു. അവരിൽ നിന്നോട് ഏറ്റവും അടുത്ത വീട്ടുകാർക്ക് തന്നെ (ബുഖാരി)
79. അബൂഹുറൈറ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി:വിശ്വാസികളേ, ഒരു അയൽവാസി തന്റെ അയൽവാസിക്ക് ഒരു കുളമ്പിൻ കഷ്ണം നൽകുന്നത്‌പോലും നിസ്സാരമായി കാണരുത്.(മുത്തഫഖുൻ അലൈഹി)