അല്ലാഹു പറയുന്നു.
”വിശ്വസിച്ച പുരുഷൻമാരെയും സ്ത്രീകളെയും അവർ കുററം ചെയ്യാതെ ശല്യപ്പെടുത്തുന്നവർ വ്യക്തമായ പാപം ചുമക്കേണ്ടി വരും.”(അഹ്‌സാബ്: 58)
1028 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ശാപം ഏൽക്കുന്ന രണ്ട് കാര്യം നിങ്ങൾ സൂക്ഷിക്കണം. അവർ ചോദിച്ചു: ഏതാണവ? അദ്ദേഹം പറഞ്ഞു: ജനങ്ങളുടെ വഴിയിലും തണലുകളിലും വിസർജ്ജനം ചെയ്യലാണവ. (മുസ്‌ലിം)