സംസാരത്തിനിടയിൽ കൃത്രിമ ശൈലി കാണിക്കലും ശ്രോദ്ധാവിനെ പരിഗണിക്കാതിരിക്കലും വിലക്കപ്പെട്ടിരിക്കുന്നു.

373.ജാബിർ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: നിങ്ങളുടെ കൂട്ടത്തിൽ അന്ത്യനാളിൽ എന്റെയടുക്കൽ സ്ഥാനം ലഭിക്കുന്നവരും എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടവരും സൽസ്വഭാവികളാണ്. നിങ്ങളുടെ കൂട്ടത്തിൽ അനിയന്ത്രിതമായും വായനിറച്ചും സംസാരിക്കുന്നവരും മുതഫൈഹിഖീങ്ങളുമാണ് അന്ത്യനാളിൽ എന്റെയടുക്കൽ സ്ഥാനം ലഭിക്കാത്തവരും ഞനിഷ്ടപ്പെടാത്തവരുമായി ഉണ്ടാവുക അവർ ചോദിച്ചു: ആരാണ് മുതഫൈഹിഖീങ്ങൾ? അവിടുന്ന് അരുളി: അഹങ്കാരിൾ. (അബൂദാവൂദ്)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.