Category Archives: ഖുര്‍ആന്‍ വിമര്‍ശനം

നൂഹ് നബിയെ അദ്ദേഹത്തിന്റെ ജനത വിരട്ടിയോടിച്ചുവെന്ന് 54:9 ല്‍ പറയുന്നു. എന്നാല്‍ അദ്ദേഹം കപ്പല്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന പ്പോള്‍ തന്റെ ജനതയിലെ പ്രമാണിക്കൂട്ടം അദ്ദേഹത്തിന് അടുത്ത് കൂടെ കടന്നുപോയി എന്നും, പരിഹസിച്ചുവെന്നും 11:38ല്‍ കാണാം. നാട്ടില്‍ നിന്ന് ഓടിക്കപ്പെട്ട നൂഹ് നബിയുടെ കപ്പല്‍ നിര്‍മാണം നാട്ടുകാര്‍ കണ്ടു എന്നു പറയുന്നത് അടിസ്ഥാനരഹിതമല്ലേ?

എതിരാളികളുടെ പീഡനങ്ങള്‍ സഹിക്കവയ്യാതെ സ്വന്തം നാട്ടില്‍ നിന്ന് നൂഹ് നബി എങ്ങോട്ടെങ്കിലും പലായനം ചെയ്തതായി ഖുര്‍ആ നില്‍ എവിടെയും പറയുന്നില്ല. ഇവിടെ പരാമര്‍ശിക്കപ്പെട്ട സൂറത്തുല്‍ ഖമറിലെ വചന (54:9) ത്തിന്റെ സാരം ഇങ്ങനെയാണ്. “അവര്‍ക്ക് മുമ്പ് നൂഹിന്റെ ജനതയും നിഷേധിച്ചുകളഞ്ഞിട്ടുണ്ട്.  അങ്ങനെ നമ്മുടെ ദാസനെ അവര്‍ നിഷേധിച്ചു തള്ളുകയും ഭ്രാന്തന്‍ എന്ന് പറയുകയും ചെയ്തു. അദ്ദേഹം … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

നൂഹ് നബിയേയും കുടുംബത്തെയും വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെന്ന 21:76 ലെ പരാമര്‍ശത്തിന് വിരുദ്ധമായി അദ്ദേഹത്തിന്റെ മകന്‍ പ്രളയത്തിലകപ്പെട്ട് നശിച്ചുവെന്ന് 11:42,43 ല്‍ പറയുന്നുണ്ടല്ലോ. ഇത് വ്യക്തമായ വൈരുധ്യമല്ലേ?

ഈ ചോദ്യത്തിന്റെ ഉത്തരം സൂറത്തു ഹൂദില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട സൂക്തങ്ങള്‍ക്ക് തൊട്ടു പിറകെയുള്ള സൂക്തങ്ങളില്‍ തന്നെയുണ്ട്, അത് കാണുക: “നൂഹ് തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് പറഞ്ഞു: എന്റെ രക്ഷിതാവേ, എന്റെ മകന്‍ എന്റെ കുടുംബാഗങ്ങളില്‍പ്പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്റെ വാഗ്ദാനം സത്യമാണ്താനും. നീ വിധി കര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നല്ല വിധി കര്‍ത്താവുമാ ണ്. അവന്‍ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ഇബ്റാഹീം നബിയുടെ ചരിത്രം പറയുമ്പോള്‍ 21:51,59 ല്‍ തന്റെ ജനതയോട് അദ്ദേഹം അതിശക്തമായി പ്രതികരിക്കുകയും വിഗ്ര ഹങ്ങളെ തകര്‍ക്കുകയുമെല്ലാം ചെയ്തതായി പ്രതിപാദിക്കുന്നതിന് വിരുദ്ധമായി 19:41 ,49 ല്‍ തന്റെ പിതാവിന്റെ ഭീഷണിക്ക് വഴങ്ങിക്കൊണ്ട് അവരെയെല്ലാം വെടിഞ്ഞ് അദ്ദേഹം പോയി എന്നാണ് കാണുന്നത്. ഈ വൈരുധ്യം എങ്ങനെ വിശദീകരിക്കാനാവും ?

ഖുര്‍ആനിന്റെ ചരിത്ര പ്രതിപാദനരീതിയെ പറ്റിയുള്ള തികഞ്ഞ അജ്ഞതയില്‍ നിന്നാണ് ഈ ആരോപണം ഉണ്ടായിരിക്കുന്നത്. ഇബ്റാഹീം നബിയുടെ ജീവിതത്തിലുണ്ടായ വ്യത്യസ്ത സംഭവങ്ങള്‍ വിവിധ സൂക്തങ്ങളിലായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ പരാമര്‍ശങ്ങള്‍ സംഭവങ്ങള്‍ നടന്ന ക്രമത്തിലല്ല വിശദീകരിക്കപ്പെട്ടിട്ടുള്ളത്. പല സംഭവങ്ങളും പല സൂക്തങ്ങളിലായി പരന്നുകിടക്കുകയാണ്. അതില്‍പ്പെട്ട രണ്ട് സംഭവങ്ങളാണ് സൂറത്തു മര്‍യമിലെ സൂക്തങ്ങളിലും (19:411,49) സൂറത്തു അമ്പിയാഇലെ സൂക്തങ്ങളിലും … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ലൂത്ത് നബി തന്റെ ജനതയോട് പ്രകൃതിവിരുദ്ധ രതിയെക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ അവരുടെ പ്രതികരണം എന്തായിരുന്നുവെന്ന് വിവരിക്കുന്നേടത്ത് ഖുര്‍ആനില്‍ രണ്ട് വചനങ്ങളില്‍ വ്യത്യസ്ത പരാമര്‍ശം കാണുന്നു: ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്നും പുറത്താക്കുക. ഇവര്‍ പരിശുദ്ധി പ്രാപിക്കുന്ന ആളുകളാകുന്നു എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി. (7:82). നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കി ല്‍ ഞങ്ങള്‍ക്കു അല്ലാഹുവിന്റെ ശിക്ഷ നീ കൊണ്ടുവാ എന്നു പറഞ്ഞതു മാത്രമായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയുടെ മറുപടി (29:29). അദ്ദേഹത്തിന്റെ ജനത ഒരു മറുപടി മാത്രമേ പറ ഞ്ഞിട്ടുള്ളൂവെങ്കില്‍ ഈ രണ്ടു വചനങ്ങളില്‍ ഒന്ന് ശരിയാകാന്‍ സാധ്യതയില്ലല്ലോ?

തന്റെ സമുദായത്തില്‍ വ്യാപകമായിരുന്ന സ്വവര്‍ഗ രതിയെന്ന മഹാപാപത്തിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിച്ചിരുന്ന പ്രവാച കനായിരുന്നു ലൂത്ത് നബി(അ). അദ്ദേഹം തന്റെ ജനതയോട് ഒരു പ്രാവശ്യം മാത്രമായിരിക്കുകയില്ല സംസാരിച്ചിരിക്കുക. പലതവണ, പലരോടും അദ്ദേഹം പ്രകൃതിവിരുദ്ധ രതിക്കെതിരെ സംസാരിച്ചിട്ടു ണ്ടാകും. അപ്പോള്‍ അവരുടെ മറുപടി വ്യത്യസ്തമായിരിക്കും. ഇവിടെ സൂചിപ്പിക്കപ്പെട്ട സൂക്തങ്ങളില്‍ വ്യത്യസ്തങ്ങളായ രണ്ടു സന്ദര്‍ഭങ്ങളാണ് പ്രതിപാദിപ്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അവരുടെ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ലൂത്ത് നബിയുടെ സമുദായത്തെ അല്ലാഹു നശിപ്പിച്ചപ്പോള്‍ ലൂത്ത് നബിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അല്ലാഹു രക്ഷിച്ചുവെന്ന് ഖുര്‍ആനില്‍ പലയിടത്തും പറയുന്നുണ്ട്. ഇതില്‍ 26:171 ഒരു കിഴവി ഒഴികെയുള്ള കുടുംബക്കാരെയെന്നും 7:83 ല്‍ ഭാര്യ ഒഴികെയുള്ള കുടുംബക്കാരെയെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഇത് വൈരുധ്യമല്ലേ?

ഈ സൂക്തങ്ങളില്‍ ഒരേ വ്യക്തിയെ കുറിച്ചു തന്നെയാണ് സൂചിപ്പിച്ചിരിക്കുന്നത്. ലൂത്ത് നബിയുടെ വൃദ്ധയായ ഭാര്യ ഒഴികെയുള്ള കുടുംബക്കാരെയെല്ലാം ദൈവിക ശിക്ഷയില്‍ നിന്ന് അല്ലാഹു രക്ഷിച്ചുവെന്ന വസ്തുത തന്നെയാണ് ഈ രണ്ട് സൂക്തങ്ങളിലുമുള്ളത്.  വൃദ്ധയായിരുന്നിട്ടും ലൂത്ത് നബിയുടെ സമുദായം സ്വീകരിച്ചിരുന്ന സ്വവര്‍ഗരതിയെന്ന ദുര്‍വൃത്തിക്ക് കൂട്ടുനിന്ന ഭാര്യയെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ് ഖുര്‍ആന്‍ കിഴവി എന്ന് വിളിച്ചിരിക്കുന്നത്.  പ്രവാ ചക … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ഖുര്‍ആനിനെപ്പറ്റി തീര്‍ച്ചയായും അത് മുന്‍ഗാമികളുടെ വേദഗ്രന്ഥങ്ങളിലുണ്ട് (26:196) എന്നു പറഞ്ഞിട്ടുണ്ടല്ലോ, ഹിബ്രുവിലും ഗ്രീക്കിലും എഴുതപ്പെട്ട പൂര്‍വ്വ വേദഗ്രന്ഥങ്ങളില്‍ ഖുര്‍ആന്‍ അടങ്ങിയിട്ടുണ്ട് എന്നുപറയുന്നത് വിഡ്ഢിത്തമല്ലേ?

ഖുര്‍ആന്‍ മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളിലുണ്ട് എന്ന് പറഞ്ഞതിന്റെ താല്‍പര്യം അത് അതേപോലെ തന്നെ പൌരാണിക വേദഗ്രന്ഥങ്ങളിലുണ്ട് എന്നല്ല.  ഖുര്‍ആനിലുള്ളതെല്ലാം പൂര്‍വ്വീക വേദങ്ങളിലുണ്ടായിരുന്നുവെങ്കില്‍ പിന്നെ ഖുര്‍ആന്‍ അവതരിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. മുഹമ്മദ് നബി(സ) യെപ്പറ്റി തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ ക്ക് കണ്ടെത്താന്‍ കഴിയുന്ന അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതന്‍ (7:157) എന്നു പറഞ്ഞതില്‍ നിന്ന് മുഹമ്മദ് നബിയെ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ഖുര്‍ആന്‍ ശുദ്ധമായ അറബി ഭാഷയിലാണ് എന്ന് 16:103 ല്‍ പറയുന്നു. എന്നാല്‍ ഖുര്‍ആനില്‍ ഒട്ടനവധി അനറബി പദങ്ങള്‍ ഉപയോ ഗിക്കപ്പെട്ടതായി കാണുന്നുണ്ട്. സൂചിപ്പിക്കപ്പെട്ട ഖുര്‍ആന്‍ വാക്യം തെറ്റാണെന്നല്ലേ ഇതിനര്‍ഥം?

സൂറത്തു നഹ്ലിലെ 103 ാം വചനം ഖുര്‍ആനിനെതിരെയുള്ള സത്യനിഷേധികളുടെ ഒരു വാദത്തെ ഖണ്ഡിക്കുകയാണ് ചെയ്യുന്ന ത്. ജാബിര്‍ റൂമി എന്ന ഒരു അനറബിയുമായി  പ്രവാചകനുണ്ടായിരുന്ന അടുപ്പത്തെ അടിസ്ഥാനമാക്കി ഖുര്‍ആന്‍ വചനങ്ങള്‍ അയാള്‍ പറഞ്ഞു കൊടുക്കുന്നതാണെന്ന ഒരു വിമര്‍ശനം മക്കാമുശ്രിക്കുകള്‍ ഉന്നയിക്കുകയുണ്ടായി.  അറബി സാഹിത്യകാരന്‍മാരെ വെല്ലുവിളിക്കുന്ന ഒരു മഹല്‍ ഗ്രന്ഥത്തിലെ വചനങ്ങള്‍ ഒരു അനറബിയുടെ സൃഷ്ടിയാണെന്ന വാദത്തിന്റെ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

പുതിയ വെളിപാട് പഴയ വെളിപാടുകളെ ശരിവെക്കുന്നുവെന്ന് 2:97 ലും പകരം വെക്കുന്നുവെന്ന് 16:101 ലും പറയുന്നു. ഇവ തമ്മി ല്‍ വൈരുധ്യമില്ലേ?

മുന്‍ വേദങ്ങളെയെല്ലാം ശരിവെച്ചുകൊണ്ടാണ് അവസാനത്തെ വേദഗ്രന്ഥമായ ഖുര്‍ആന്‍ അവതരിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു ഖുര്‍ആന്‍ സൂക്തം കാണുക: (നബിയേ), നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെ ക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്.(5:48). ഈ സൂക്തത്തില്‍ മുന്‍ വേദഗ്രന്ഥങ്ങളെ കാത്തു രക്ഷിക്കുന്ന (മുഹൈമിന്‍) ഗ്രന്ഥമായാണ് ഖുര്‍ആനിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. മനുഷ്യരുടെ കൈകടത്തലുകള്‍ക്ക് വിധേയമായ പൂര്‍വ്വവേദങ്ങളെ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

അല്ലാഹുവില്‍ നിന്ന് മുഹമ്മദ് നബിയിലേക്ക് വെളിപാടുകള്‍ എത്തിക്കുന്നത് ജിബ്രീല്‍ എന്ന മലക്കാണെന്ന് 2:97ലും പരിശുദ്ധാ ത്മാവാണെന്ന് 16:102 ലും പറയുന്നു. ഇത് വൈരുധ്യമല്ലേ?

ജിബ്രീലിന്റെ മറ്റൊരു പേരാണ് പരിശുദ്ധാത്മാവ് (റൂഹുല്‍ ഖുദു സ്) എന്ന വസ്തുത പ്രവാചകന്‍ (സ) വ്യക്തമാക്കിയിട്ടുണ്ട്. മുകളില്‍ സൂചിപ്പിക്കപ്പെട്ട സൂക്തങ്ങളിലൊന്നില്‍ ജിബ്രീല്‍ എന്നും മറ്റൊന്നില്‍ പരിശുദ്ധാത്മാവ് എന്നും വിളിച്ചിരിക്കുന്നത് ഒരു മലക്കിനെ തന്നെയാണ് എന്നര്‍ഥം. (ക്രൈസ്തവര്‍ വിശ്വസിക്കുന്നത് പോലെ പരിശു ദ്ധാത്മാവ് ദൈവത്തിന്റെ മൂന്ന് വ്യക്തിത്വങ്ങളില്‍ ഒന്നാണെന്നല്ല ഇസ്ലാം പഠിപ്പിക്കുന്നത്).

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

മലക്കുകള്‍ ദൈവിക കല്‍പന ധിക്കരിക്കാത്തവരാണെന്ന് 16:49,50 സൂക്തങ്ങളില്‍ പറയുന്നതിന് വിരുദ്ധമായി, ആദമിനെ സാഷ്ടാം ഗം നമിക്കാന്‍ മലക്കുകളോട് പറഞ്ഞപ്പോള്‍ ഇബ്ലീസ് വിസമ്മതിച്ചുവെന്ന് 2:34 ല്‍ പറയുന്നു. ഈ വൈരുധ്യം എങ്ങനെ വിശദീകരിക്കാനാവും?

ഇബ്ലീസ് മലക്കല്ല, പ്രത്യുത ജിന്നുകളില്‍പ്പെട്ടവനാണെന്ന വസ്തുത ഖുര്‍ആന്‍ 18:50ല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദൈവിക ശാസനകള്‍ ചോദ്യം ചെയ്യാതെ അനുസരിക്കുന്നവരാണ് മലക്കുകള്‍ എന്ന വസ്തുതയുമായി ഇബ്ലീസിന്റെ അനുസരണക്കേട് യാതൊരുവിധ വൈരുധ്യവും പുലര്‍ത്തുന്നില്ല. മലക്കുകളോട് ആദമിനെ സാഷ്ടാംഗം നമിക്കുവാന്‍ അല്ലാഹു കല്‍പിച്ചപ്പോള്‍ പിന്നെ എന്തിന് ജിന്നുകളില്‍ പെട്ട ഇബ്ലീസ് ആ കല്‍പന അനുസരിക്കണം എന്ന ചോദ്യം ഉയരാറുണ്ട്. … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

പ്രതിഫലനാളില്‍ അവിശ്വാസികള്‍ക്ക് ഗ്രന്ഥം ലഭിക്കുക പിന്നിലൂടെയാണെന്ന് 84:10 ലും ഇടത് കൈയ്യിലാണെന്ന് 69:25ലും പറയു ന്നു. ഇത് വൈരുധ്യമല്ലേ?

ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാ രം കാണുക: എന്നാല്‍ ഏതൊരുവന്ന്, തന്റെ രേഖ അവന്റെ മുതുകിന്റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ അവന്‍ നാശമേ എന്ന് നിലവിളിക്കുകയും, ആളി കത്തുന്ന നരകാഗ്നിയില്‍ കിടന്ന് എരിയുകയും ചെയ്യും.’’ എന്നാല്‍ ഇടത് കൈയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്ര കാരം പറയുന്നതാണ്. ഹാ! എനിക്ക് എന്റെ ഗ്രന്ഥം നല്‍കപ്പെടാതി രുന്നെങ്കില്‍. (69:25) … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

പതിവ്രതകളുടെമേല്‍ വ്യഭിചാരമാരോപിക്കുന്നത് പൊറുക്കപ്പെടാവുന്ന പാപമാണെന്ന് 24:4,5 ലും പൊറുക്കപ്പെടുകയില്ലെന്ന് 24:23 ലും പറയുന്നു ഇത് വൈരുധ്യമല്ലേ?

വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരം പരിശോധിക്കുക: ചാരിത്യ്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും എന്നിട്ട് നാല് സാക്ഷികളെ കൊണ്ട് വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം ഒരിക്ക ലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാണ് തോന്നിവാസികള്‍. അതിനുശേഷം പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിതീര്‍ക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അല്ലാഹു ഏറെ പൊറു ക്കുന്നവനും, കരുണാനിധിയും … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

യൂനുസ് നബിയെ മത്സ്യം പാഴ് ഭൂമിയില്‍ തള്ളിയെന്ന് ഖുര്‍ആനി ലെ 37:145 വചനത്തില്‍ പറയുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി പാഴ്ഭൂമിയില്‍ അദ്ദേഹം തള്ളപ്പെട്ടിട്ടില്ലെന്ന രീതിയിലാണ് 68:49ല്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇത് വ്യക്തമായ വൈരുധ്യമല്ലേ?

വൈരുധ്യമാരോപിക്കപ്പെട്ടിരിക്കുന്ന സൂക്തങ്ങളുടെ സാരം പരിശോധിക്കുക: എന്നിട്ട് അദ്ദേഹത്തെ (യൂനുസിനെ) അനാരോഗ്യവാനായ നിലയില്‍ തുറന്ന സ്ഥലത്തേക്ക് നാം തള്ളി. അദ്ദേഹത്തിന്റെ മേല്‍ നാം യഖ്ത്വീന്‍ വൃക്ഷം മുളപ്പിക്കുകയും ചെയ്തു. അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലധികമോ വരുന്ന ജനവിഭാഗത്തിലേക്ക് നിയോഗിച്ചു. (37:145-147) അദ്ദേഹത്തിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുത്തില്ലായിരുന്നെങ്കില്‍ അദ്ദേഹം ആ പാഴ് ഭൂമിയില്‍ ആക്ഷേപാര്‍ഹനായികൊണ്ട് … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ഇസ്റാഈല്യര്‍ കാളക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കിയ സംഭവവു മായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളില്‍ പ്രസ്തുത പ്രവര്‍ത്തനത്തില്‍ ഹാറൂനിന് പങ്കുണ്ടായിരുന്നില്ലെന്ന് പറയുന്ന സൂക്തങ്ങ ളും (20;85-90) പങ്കുണ്ടായിരുന്നെന്ന് സൂചിപ്പിക്കുന്ന സൂക്തങ്ങളു (20:92, 7:151)മുണ്ട്. ഇതൊരു വൈരുധ്യമല്ലേ ?

ഹാറൂന്‍ (അ) അല്ലാഹുവിന്റെ പ്രവാചകനാണ്.  പ്രവാചകന്‍മാരെല്ലാം പാപസുരക്ഷിതരാണെന്നാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്. വിഗ്രഹ നിര്‍മ്മാണവും ആരാധനയുമെല്ലാം പാപങ്ങളില്‍ ഏറ്റവും ഗുരുതരമായ ശിര്‍ക്കിലുള്‍പ്പെടുന്നവയാണ്. അത് ചെയ്തവന്‍ ഇസ്ലാ മില്‍ നിന്ന് പുറത്താണ്. ഇസ്റാഈല്യരില്‍പ്പെട്ട സാമിരിയുടെ വിഗ്ര ഹ നിര്‍മ്മാണത്തിലോ അതിനുള്ള ആരാധനയിലോ ഹാറൂനി (അ) ന് എന്തെങ്കിലും പങ്കുണ്ടായിരുന്നതായി ഖുര്‍ആനില്‍ ഒരിടത്തും യാതൊരു വിധ സൂചനയും നല്‍കുന്നില്ല. ദൈവത്താല്‍ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ഇസ്റാഈല്യര്‍ കാളകുട്ടിയുടെ വിഗ്രഹമുണ്ടാക്കി അതിനെ ആരാധിക്കുകയും പിന്നീടതില്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തതായി ഖുര്‍ആനില്‍ പറയുന്നു. അവര്‍ പശ്ചാത്തപിച്ചത് എപ്പോഴാണ്? മോശ സീനായില്‍ നിന്ന് മടങ്ങുന്നതിന് മുമ്പ് തന്നെ പശ്ചാത്തപിച്ചിട്ടുണ്ടെന്ന് 7:149ല്‍ പറയുന്നതിന് വിരുദ്ധമായി മടങ്ങി വന്നതിന് ശേഷമാണ് പശ്ചാത്തപിച്ചതെന്നാണ് 20:91 ല്‍

മൂസാ(അ) തൌറാത്ത് സ്വീകരിക്കുന്നതിന് വേണ്ടി സീനായ് പര്‍വ്വതത്തിലേക്ക് പോയപ്പോള്‍ ഇസ്റാഈല്യരുടെ നേതൃത്വം സഹോദരനായ ഹാറൂനെ (അ) ഏല്‍പ്പിച്ചതും അദ്ദേഹത്തിന്റെ വിലക്ക് ലംഘിച്ചുകൊണ്ട് സാമിരി കാളക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കുകയും ഇസ്റാഈല്യര്‍ അതിനെ ആരാധിക്കുവാനാരംഭിക്കുകയും ചെയ്തതും മൂസ (അ) വന്ന ശേഷം ഹാറൂനി(അ)നോടും സാമിരിയോടും ഇസ്റാഈല്യരോടും കോപിച്ചതും അപ്പോള്‍ അവര്‍ പാശ്ചാത്തപിച്ചതുമായ സംഭവങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ചരിത്രവിവരണത്തിന്റെ രീതിയില്‍ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ശിര്‍ക്ക് (ബഹുദൈവത്വം) മഹാപാപമാണെന്ന് ഖുര്‍ആനില്‍ പല തവണ പറയുന്നുണ്ടല്ലോ. എന്നാല്‍, വിശ്വാസികളുടെ നേതാവാ യി പരിചയപ്പെടുത്തപ്പെടുന്ന ഇബ്റാഹീം നബി (അ) ചന്ദ്രനെയും സൂര്യനെയും നക്ഷത്രങ്ങളെയുമെല്ലാം ദൈവമാക്കിയെന്ന് 6:76-78 സൂക്തങ്ങളില്‍ പറയുന്നുണ്ട്. ഇബ്റാഹീം ബഹുദൈവാരാധകനായിരുന്നുവെന്നല്ലേ ഇതിന്നര്‍ത്ഥം?

ഇബ്റാഹീം നബി(അ) ശിര്‍ക്ക് ചെയ്തുവെന്ന് ഖുര്‍ആനില്‍ ഒരിടത്തും പറയുന്നില്ല. ഏകദൈവാദര്‍ശത്തിനു വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ച വ്യക്തിയാണ് ഇബ്റാഹീം (അ). ബഹുദൈവാരാധനയുടെ വ്യര്‍ഥതയും, സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനെ മാത്രം ആരാധിക്കേണ്ടതിന്റെ ആവശ്യകതയും തന്റെ ജനതയ്ക്ക് വിശദീകരിച്ചു കൊടുക്കുന്നതിന്നായി വിവിധ മാര്‍ഗങ്ങള്‍ അദ്ദേഹം ഉപയോഗിച്ചതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.  ഉപദേശ നിര്‍ദ്ദേശങ്ങള്‍ വഴി വിഗ്രഹാരാധനയുടെ വ്യര്‍ഥത വ്യക്തമാക്കാന്‍ അദ്ദേഹം … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ശിര്‍ക്ക് എന്ന മഹാപാപം ഒരിക്കലും പൊറുക്കപ്പെടുകയില്ലെന്ന് ഖുര്‍ആനിലെ ചില സൂക്തങ്ങളില്‍ (4:48, 4:116) വ്യക്തമാക്കുന്നു. ഇതിനു വിരുദ്ധമായി ശിര്‍ക്ക് ചെയ്തവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കുന്നതായി (4:153,25:68-71) സൂക്തങ്ങളില്‍ പറയുന്നുണ്ട്. ഇവയെങ്ങനെ പൊരുത്തപ്പെടും?

പാപങ്ങള്‍ പല തരമുണ്ട്. അതില്‍ ഏറ്റവും ഗുരുതരമായതാണ് ശിര്‍ക്ക് അഥവാ ബഹുദൈവാരാധന. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ആരാധനകള്‍ സൃഷ്ടികള്‍ക്ക് സമര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ പാപങ്ങളേതുമില്ല. ശിര്‍ക്ക് ചെയ്യുന്നവന് ദൈവിക കാരുണ്യത്തിന്റെ ഭവനമായ സ്വര്‍ഗം നിഷിദ്ധമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹുവോട് വല്ലവനും പങ്ക് ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനെ അനുസരിക്കുന്നു (30:26, 3:83) വെന്ന് ഖുര്‍ആനിന്റെ അവകാശവാദത്തിനു വിരുദ്ധമായി ചെകുത്താന്‍ അവനോട് അനുസരണക്കേട് കാണിച്ചുവെന്ന് ഖുര്‍ആനില്‍ തന്നെ (7:11,15:28-31, 17:61,20:116, 38:71-74,18:50) പല തവണ പറയുന്നു. മനുഷ്യരുടെ അനുസരണക്കേടിനെ കുറിച്ച പരാമര്‍ശങ്ങളും എമ്പാടുമുണ്ട്. ഇത് വൈരുധ്യമല്ലേ?

ഈ പ്രപഞ്ചത്തിലെ ചെറുതും വലുതുമായ വസ്തുക്കള്‍ ക്കെല്ലാം അവയുടേതായ ചില സ്വഭാവ സവിശേഷതകളും വ്യവസ്ഥ കളും അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ഈ ദൈവിക നിശ്ചയത്തില്‍ നിന്ന് തെന്നിമാറികൊണ്ട് സചേതനമോ അചേതനമോ ആയ യാതൊരു വസ്തുവിനും നിലനില്‍ക്കാനാവില്ല. മനുഷ്യരും മറ്റു ജീവജാലങ്ങളുമടക്കം സൂക്ഷ്മ സ്ഥൂല പ്രപഞ്ചങ്ങളിലെ മുഴുവന്‍ പ്രതിഭാസങ്ങളും ദൈവവിധി പ്രകാരം വ്യവസ്ഥാപിതമായാണ് നിലനില്‍ക്കുന്നത്. നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

അല്ലാഹുവല്ലാതെ ആരും തന്നെ രക്ഷാധികാരികളായി ഇല്ലെന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ (2:107, 29:22) ക്കെതിരല്ലേ ഐഹിക ജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ രക്ഷാധികാരികളാകുന്നു(41:31)വെന്ന് മലക്കുകള്‍ പറയുമെന്ന് പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍ വാക്യം?

നിനക്കറിഞ്ഞു കൂടെ അല്ലാഹുവിന് തന്നെയാണ് ആകാശ ഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക് അല്ലാഹുവിനെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും.(2:107) ഭൂമിയിലാകട്ടെ ആകാശത്താകട്ടെ നിങ്ങള്‍ക്ക്  (അവനെ) തോല്‍ പ്പിക്കാനാവില്ല.   നിങ്ങള്‍ക്ക് അല്ലാഹുവിന് പുറമേ ഒരു രക്ഷാധികാരിയോ സഹായിയോ ഇല്ല.(29:22) അല്ലാഹുവിന്റെ പരമാധികാരത്തെ കുറിക്കുന്ന സൂക്തങ്ങളാണിവ. രക്ഷാധികാരിയെന്ന് പരിഭാഷ നല്‍കിയിരിക്കുന്നത് വലിയ്യ് എന്ന പദത്തിനാണ്. രക്ഷിതാവ്, ബന്ധു, മിത്രം, … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ആരും പരസ്പരം അന്വേഷി ക്കുകയില്ലെന്ന 23:101ലെ പ്രസ്താവനയക്ക് വിരുദ്ധമായി അവിടെ നടക്കുന്ന അന്വേഷണങ്ങളെപ്പറ്റി 52:25, 37:27 എന്നീ സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടത് കാണാം. ഇവയെ എങ്ങനെ വിശദീകരിക്കും?

എന്നിട്ട് കാഹളത്തില്‍ ഊതപ്പെട്ടാല്‍. അന്ന് അവര്‍ക്കിടയില്‍ കുടുംബ ബന്ധങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല. അവര്‍ അന്യോന്യം അന്വേഷിക്കുകയുമില്ല. (23:101) പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരില്‍ ചിലര്‍ ചിലരെ അഭിമുഖീകരിക്കും.(52:25) അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും.(37:27) വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന മൂന്ന് സൂക്തങ്ങളാണ് ഇവ. അന്ത്യനാളുമായി ബന്ധപ്പെട്ടിരിക്കുന്ന സംഭവങ്ങള്‍ തന്നെയാണ് ഇതു മൂന്നിലും പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

അല്ലാഹു കാരുണ്യത്തെ സ്വന്തത്തില്‍ ബാധ്യതയായി രേഖപ്പെടുത്തിയെന്ന് പറയുന്ന ഖുര്‍ആന്‍ സൂക്തത്തിന് (6:12) എതിരല്ലേ അവന്‍ താന്‍ ഉദ്ദേശിക്കുന്നവരെ വഴിതെറ്റിക്കുകയും നരകത്തിലിടുകയും ചെയ്യുമെന്ന് പറയുന്ന (ഉദാ 6:35,14:4) സൂക്തങ്ങള്‍ ?

കരുണാവാരിധിയാണ് അല്ലാഹു. അളവറ്റ കാരുണ്യത്തിന്റെ സ്രോതസ്സാണവന്‍. പരമാണുവിനകത്തെ ചലനങ്ങള്‍ മുതല്‍ താരാ സമൂഹങ്ങളിലെ സ്ഫോടനങ്ങള്‍ വരെ അല്ലാഹുവിന്റെ അപാരമായ കാരുണ്യത്താലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മൃഗങ്ങളും സസ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പാരസ്പര്യവും വന്യമൃഗങ്ങളില്‍ പോലും കണ്ടുവരുന്ന പരസ്പര സഹകരണവുമെല്ലാം ദിവ്യകാരുണ്യത്തിന്റെ ഫലമാണ്. എന്റെ കാരുണ്യം സകല വസ്തുക്കള്‍ക്കും വ്യാപകമായിരിക്കുന്നു (7:156) വെന്നാണ് അല്ലാഹു പറയുന്നത്. അവന്‍ കാരുണ്യത്തെ സ്വന്തം … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

തിന്മകളെല്ലാം ചെകുത്താനില്‍ നിന്നാണ് ഉണ്ടാകുന്നതെന്ന് 38:41 ലും നമ്മില്‍ നിന്നു തന്നെയാണെന്ന് 4:79ലും, അല്ലാഹുവില്‍ നിന്നാണെന്ന് 4:78 ലും പറയുന്നു. ഇതെല്ലാം ഒരേപോലെ ശരിയാ വുന്നതെങ്ങിനെ?

നന്മയുടെ ഫലം നന്മയും തിന്മയുടെ ഫലം തിന്മയുമായിരിക്കും. ഈ വ്യവസ്ഥ നിശ്ചയിച്ചിരിക്കുന്നത് അല്ലാഹുവാണ്. നല്ല ഭക്ഷണങ്ങളുപയോഗിക്കുകയും സദ്വൃത്തരായി ജീവിക്കുകയും ചെയ്യുന്നവര്‍ പൊതുവെ അരോഗദൃഢഗാത്രരായിരിക്കും. മദ്യപാനവും അധാര്‍മ്മികവൃത്തികളും ജീവിതചര്യയാക്കിയവര്‍ ദു:ഖങ്ങളിലും ദുരി തങ്ങളിലും പ്രയാസപ്പെടേണ്ടിവരും. ഇത് കര്‍മ്മഫലങ്ങളെ കുറിച്ച ദൈവിക വിധിയാണ്. ഈ വിധിക്കനുസൃതമായാണ് കാര്യങ്ങള്‍ നട ന്നുകൊണ്ടിരിക്കുന്നത്. ഒരാള്‍ അരോഗദൃഢഗാത്രനാകുന്നത് ദൈവ വിധി പ്രകാരമാണ്. പക്ഷേ, … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

അല്ലാഹു സിംഹാസനസ്ഥനാണെന്ന് 57:4ലും പ്രസ്തുത സിംഹാ സനം ജലത്തിനുമുകളിലാണെന്ന് 11:7ലും പറയുന്നതിന് വിരുദ്ധമായി 50:16ല്‍ അവന്‍ നിങ്ങളുടെ ജീവനാഡിയേക്കാള്‍ അടുത്താണെന്ന് പറയുന്നുണ്ടല്ലോ. ഇത് വൈരുധ്യമല്ലേ ?

പ്രപഞ്ചത്തിലെ ചെറുതും വലുതുമായ സകല പ്രതിഭാസങ്ങളുടെയും സ്രഷ്ടാവാണ് അല്ലാഹു. പദാര്‍ത്ഥപ്രപഞ്ചത്തിന്റെ സ്രഷ്ടാവായ അവന്‍ പ്രപഞ്ചാതീതനാണ് പദാര്‍ഥാതീതനാണ്. പദാര്‍ത്ഥ ലോകത്തെ കുറിച്ച് മാത്രമെ മനുഷ്യന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ മനസ്സിലാകൂ. സ്ഥലകാലസാതത്യത്തിന് അതീതമായ യാതൊന്നിനെക്കുറിച്ചും മനസ്സിലാക്കുവാനുള്ള കഴിവ് മനുഷ്യമസ്തിഷ്കത്തിന് നല്‍കപ്പെട്ടിട്ടില്ല. ഈ പരിമിതി മനസ്സിലാക്കിക്കൊണ്ടു വേണം അല്ലാഹുവിനെയും അവന്റെ ഉണ്മയെയുമെല്ലാം കുറിച്ച് ഖുര്‍ആന്‍ പറഞ്ഞകാര്യങ്ങള്‍ നാം വിലയിരുത്താന്‍. ദൈവികോണ്മയെക്കുറിച്ച് … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

മനുഷ്യന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്? രക്തക്കട്ട യില്‍ നിന്നാണെന്നും (96:2) വെള്ളത്തില്‍ നിന്നാണെന്നും (21:30, 24:45,25:54) ശബ്ദമുണ്ടാക്കുന്ന കളിമണ്ണില്‍ നിന്നാണെന്നും(15:26) മണ്ണില്‍ നിന്നാണെന്നും (3:59,30:20,35:11) ഭൂമിയില്‍ നിന്നാണെന്നും (11:61) ശുക്ളത്തില്‍ നിന്നാണെന്നു (16:4,75:37)മെല്ലാം ഖുര്‍ആ നില്‍ പറയുന്നുണ്ടല്ലോ. ഇത് വ്യക്തമായ വൈരുധ്യമല്ലേ?

മനുഷ്യന്റെ സൃഷ്ടിയെകുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഖുര്‍ആന്‍ നടത്തുന്ന പ്രസ്താവനകളില്‍ വൈവിധ്യം കാണപ്പെടുന്നുവെന്നത് ഒരു നേരാണ്.ഈ വൈവിധ്യങ്ങള്‍ പക്ഷേ വൈരുധ്യങ്ങളല്ല. മനുഷ്യ സൃഷ്ടിയെപ്പറ്റി ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാം ശരിയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഖുര്‍ആനില്‍ മനുഷ്യ സൃഷ്ടിയെ കുറിച്ച് പറയുന്ന സൂക്തങ്ങള്‍ രണ്ടു തരത്തിലുള്ളവയാണ്. മനുഷ്യന്റെ ആദിമ സൃഷ്ടിയെ കുറിച്ച് പ്രതിപാദിക്കുന്നവയാണ് ഒന്ന്. രണ്ടാമത്തെതാകട്ടെ, സ്ത്രീപുരുഷ സംഗമത്തിലൂടെയുള്ള പ്രത്യുല്‍പാദനത്തെ സൂചിപ്പിക്കുന്നവയാണ്. … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ആകാശഭൂമികള്‍ ഒന്നായിരുന്നുവെന്നും പിന്നീട് അവ വേര്‍പെടു ത്തപ്പെട്ടതാണെന്നുമുള്ള 21:30 ലെ പരാമര്‍ശത്തിന് വിരുദ്ധമായി അവ രണ്ടും വേര്‍പ്പെട്ടവയായിരുന്നുവെന്നും പിന്നീട് ഒന്നിച്ച് വരികയാണ് ചെയ്തതെന്നുമാണ് 41:11 ല്‍ പറയുന്നത്. ഇതെങ്ങ നെ വിശദീകരിക്കാനാവും ?

ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജൈവ വസ്തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലോ? അതിനു പുറമെ അവന്‍ ആകാശത്തിന്റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരുപുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു. നിങ്ങള്‍ രണ്ടും അനുസരണ പൂര്‍വമോ നിര്‍ബന്ധിതമായോ വരിക. അവ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ആകാശങ്ങളോ ഭൂമിയോ ഏതാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്? ആദ്യം ഭൂമിയാണെന്ന് 2:29ലും ആദ്യം ആകാശമാണെന്ന് 79:27 -30ലും പറയുന്നു.ഇത് വൈരുധ്യമല്ലേ?

2:29 അവനാണ് നിങ്ങള്‍ക്കുവേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടി ച്ചു തന്നത്. പുറമെ ഏഴു ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരി ലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.’’ 79:27-30 നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമു ള്ളവര്‍ അതല്ല ആകാശമാണോ? അതിനെ (ആകാശത്തെ) അവന്‍ നിര്‍മ്മിച്ചിരിക്കുന്നു. അതിന്റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ആകാശഭൂമികള്‍ സൃഷ്ടിക്കപ്പെട്ടത് ആറു ദിവസങ്ങളിലായിട്ടാണെന്ന് പല സ്ഥലങ്ങളിലും പറയുന്ന ഖുര്‍ആനില്‍ തന്നെ അല്ലാഹു ഒരു കാര്യം സൃഷ്ടിക്കാന്‍ തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുമ്പോഴേക്ക് അതുണ്ടാകുമെന്നും പ്രസ്താവിക്കുന്നു. ഇത് വൈരുദ്ധ്യമല്ലേ?

വൈരുദ്ധ്യം ആരോപിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളേയും ഭൂമിയേയും ആറ് ദശകളിലായി സൃഷ്ടിക്കുകയും, പിന്നീട് കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ട് സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാകുന്നു.(10:3) ആകാശങ്ങളുടേയും ഭൂമിയുടേയും നിര്‍മ്മാതാവത്രെ അവന്‍. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളു. ഉടനെ അതുണ്ടാകുന്നു. (2:117) ആകാശ ഭൂമികള്‍ ആറു ഘട്ടങ്ങളിലായിട്ടാണ് സൃഷ്ടിക്കപ്പെട്ടതെന്ന് … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ആറ് ദിവസം കൊണ്ടാണെന്ന് ഖുര്‍ആനില്‍ പല തവണ പറയുന്നുണ്ട്. (ഉദാ:7:54,10:3,11:7,25:59). എന്നാല്‍ 41:9-12 സൂക്തങ്ങളിലെ സൃഷ്ടിവിവരണ പ്രകാരം എട്ട് ദിവസം കൊണ്ടാണ് പ്രപഞ്ചസൃഷ്ടി നടന്നതെന്നാണ് മനസ്സിലാവുന്നത്. ഇത് വ്യക്തമായ വൈരുധ്യമല്ലേ?

ആറു ദിവസം കൊണ്ടാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്ന് വ്യക്തമാക്കുന്ന ഒട്ടനവധി  സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. ഒരു ഉദാഹരണം 7:54: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ ആല്ലാഹുവാകുന്നു. ദിവസം എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്ന യൌം എന്ന അറബി പദത്തിന് ഘട്ടം എന്നും അര്‍ത്ഥമുണ്ട്. ഇവിടെ ആറു ദിവസങ്ങള്‍ എന്നതുകൊണ്ട് സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ യുള്ള … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

മനുഷ്യന്‍ മരണപ്പെടുമ്പോള്‍ അവന്റെ ആത്മാവ് പിടിക്കുന്നത് മരണത്തിന്റെ മാലാഖയാണെന് 32:11ലും മാലാഖമാരാണെന്ന് 47:27ലും അല്ലാഹു തന്നെയാണെന്ന് 39:42 ലും പറയുന്നുണ്ടല്ലോ. ഈ സൂക്തങ്ങളില്‍ വ്യക്തമായ വൈരുധ്യമില്ലേ?

(നബിയേ) പറയുക : നിങ്ങളുടെ കാര്യത്തില്‍ ഏല്‍പ്പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങ ളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാണ്. (32:11) അ പ്പോള്‍ മലക്കുകള്‍ അവരുടെ മുഖത്തും പിന്‍ഭാഗത്തും അടിച്ചുകൊണ്ട് അവരെ മരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ എന്തായിരിക്കും അവ രുടെ സ്ഥിതി? (47:27) ആത്മാവുകളെ അവരുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവരുടെ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

പരലോകത്തെ മനുഷ്യരെ രണ്ടു വിഭാഗങ്ങളാക്കി തിരിക്കുമെന്ന് (90:17-20,99:6-8)ലും അങ്ങനെ മറ്റ് പല സൂക്തങ്ങളിലും പറയുന്നതിന് വിരുദ്ധമായി മൂന്ന് വിഭാഗങ്ങളാക്കുമെന്ന് (56:7)ല്‍ പ്രസ്താവിക്കുന്നുണ്ടല്ലോ. എന്താണ് ഇതിനുള്ള വിശദീകരണം?

ഇവിടെ പരാമര്‍ശിക്കപ്പെട്ട സൂക്തങ്ങള്‍ പരിശോധിക്കുക: പുറമെ വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ അവന്‍ ആയി തീരുകയും ചെയ്യുക. അങ്ങനെ ചെയ്യുന്നവരാണ് വല തുപക്ഷക്കാര്‍. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവ രത്രെ ഇടതുപക്ഷത്തിന്റെ ആള്‍ക്കാര്‍. അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്. (90: 17-20). അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment