ഹാറൂന്‍ (അ) അല്ലാഹുവിന്റെ പ്രവാചകനാണ്. പ്രവാചകന്‍മാരെല്ലാം പാപസുരക്ഷിതരാണെന്നാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്. വിഗ്രഹ നിര്‍മ്മാണവും ആരാധനയുമെല്ലാം പാപങ്ങളില്‍ ഏറ്റവും ഗുരുതരമായ ശിര്‍ക്കിലുള്‍പ്പെടുന്നവയാണ്. അത് ചെയ്തവന്‍ ഇസ്ലാ മില്‍ നിന്ന് പുറത്താണ്. ഇസ്റാഈല്യരില്‍പ്പെട്ട സാമിരിയുടെ വിഗ്ര ഹ നിര്‍മ്മാണത്തിലോ അതിനുള്ള ആരാധനയിലോ ഹാറൂനി (അ) ന് എന്തെങ്കിലും പങ്കുണ്ടായിരുന്നതായി ഖുര്‍ആനില്‍ ഒരിടത്തും യാതൊരു വിധ സൂചനയും നല്‍കുന്നില്ല. ദൈവത്താല്‍ നിയോഗിക്കപ്പെട്ട ഒരു പരിശുദ്ധ പ്രവാചകനില്‍നിന്ന് അത്തരമൊരു അക്ഷന്തവ്യമായ പാപം വന്നുഭവിച്ചുവെന്ന് ചിന്തിക്കുക പോലും ചെയ്യാന്‍ മുസ്ലിംകള്‍ക്കാവില്ല. എന്നാല്‍ പഴയ നിയമത്തില്‍ പറയുന്നത്, വിഗ്രഹം നിര്‍മ്മിച്ചതും അതിനുള്ള ആരാധനകള്‍ നിര്‍വഹിക്കാന്‍ നേതൃത്വം നല്‍കിയതും അഹറോന്‍ ആണെന്നാണ് (പുറപ്പാട് 32:1-6). ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായി, വിഗ്രഹം നിര്‍മ്മിച്ചതും അതിനുള്ള ആരാധനകള്‍ക്ക് നേതൃത്വം നല്‍കിയതും സാമിരിയാണെന്നും ഇസ്റാഈല്യര്‍ സാമിരിയുടെ പിന്നില്‍ അണി നിരന്നപ്പോള്‍ എന്റെ ജനങ്ങളെ, ഇതു (കാളക്കുട്ടി)മൂലം നിങ്ങള്‍ പരീക്ഷിക്കപ്പെടുക മാത്രമാണുണ്ടായത്. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനത്രെ. അതുകൊണ്ട് നിങ്ങള്‍ എന്നെ പിന്‍തുടരുകയും എന്റെ കല്‍പ്പനകള്‍ അനുസരിക്കുകയും ചെയ്യുക. (20:90) എന്ന് ഉപദേശിച്ച് ഹാറൂന്‍ അവരെ നേര്‍മാര്‍ഗത്തിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചുവെന്നുമാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ മൂസാ നബി(അ)യെ പോലെ, അത്രക്ക് നേതൃപാടവമോ ജനത്തെ നിയന്ത്രിക്കുവാനുള്ള കഴിവോ ഹാറൂനി(അ) നില്ലായിരുന്നു. അതിനാല്‍ ജനങ്ങളെല്ലാം കാളപൂജകരായിത്തീരുകയും അവരെ ഉപദേശിച്ചിട്ട് ഫലമൊന്നുമില്ലെന്ന് അനുഭവപ്പെടുകയും ചെയ്തപ്പോള്‍ അതിശക്തമായ നടപടികളൊന്നും എടുക്കാതെ അദ്ദേഹം നിശബ്ദനായി. ഈയൊരു അവസ്ഥയിലാണ് മൂസാ (അ) ഇസ്റാഈല്യര്‍ക്കിടയിലേക്ക് മടങ്ങിയെത്തുന്നത്. അവിടെയുണ്ടായിരുന്ന അവസ്ഥ കണ്ടപ്പോള്‍ അദ്ദേഹത്തിന് ദു:ഖവും കോപവും ഉണ്ടായി. ഏകദൈവാദര്‍ശത്തിനു വേണ്ടി നിലകൊള്ളേണ്ട തന്റെ ജനതയാകെ ഗോപൂജകരായിത്തീര്‍ന്നിരിക്കുന്നു; അവരെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ട ചുമതലയേല്‍പ്പിക്കപ്പെട്ടിരുന്ന ഹാറൂനാകട്ടെ, ശക്തമായ നടപടികളൊന്നുമെടുക്കാതെ നിശബ്ദനായി നില്‍ക്കുകയുമാണ്. ഇത് കണ്ട് കലികയറിയ മൂസാ (അ) ഹാറൂനി (അ) ന്റെ താടിയിലും തലയിലും പിടിച്ച് ചോദ്യം ചെയ്യുന്ന താണ് സൂറത്തു ത്വാഹായിലെ 92 മുതല്‍ 94 വരെയുള്ള വചനങ്ങളില്‍ വിശദമാക്കിയിട്ടുള്ളത്.
ഹാറൂനേ, ഇവര്‍ പിഴച്ചുപോയതായി നീ കണ്ടപ്പോള്‍ എന്നെ പിന്‍തുടരാതിരിക്കാന്‍ നിനക്ക് എന്തു തടസ്സമാണുണ്ടായിരുന്നത്? നീ എന്റെ കല്‍പനയ്ക്ക് എതിരു പ്രവര്‍ത്തിക്കുകയാണോ ചെയ്തത്. (20:92,93) എന്നാണ് മൂസാ (അ) ഹാറൂനി (അ)നോട് ചോദിക്കുന്നത്. ശക്തമായ നടപടികളെടുക്കാതെയും അനുയായികളെ ശരിക്ക് നിയന്ത്രിക്കാതെയും നിന്ന ഹാറൂനി (അ) നെ വിമര്‍ശിക്കുകയാണ് ഇവിടെ മൂസാ(അ) ചെയ്യുന്നത്. ഈ വചനത്തില്‍ ഇസ്റാഈല്യരോടൊപ്പം ഹാറൂനും (അ) വിഗ്രഹാരാധനയില്‍ പങ്കുചേര്‍ന്നുവെന്ന ആശയത്തിന്റെ ലാഞ്ഛന പോലുമില്ല. മൂസാ (അ) യുടെ ചോദ്യത്തി ന് അദ്ദേഹം നല്‍കുന്ന മറുപടിയില്‍ ഇക്കാര്യം അല്പം കൂടി സ്പഷ് ടമാണ്. ഇസ്റാഈല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്റെ വാക്കിനു നീ കാത്തുനിന്നില്ല എന്ന് നീ പറയുമെന്ന് ഞാന്‍ ഭയപ്പെടുകയാണുണ്ടായത്. (20:94) എന്ന് സൂറത്തു ത്വാഹായി ലും എന്റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായി ഗണി ച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട് കയ ര്‍ത്തുകൊണ്ട്) നീ ശത്രുക്കള്‍ക്ക് സന്തോഷത്തിന് ഇടവരുത്തരുത്. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്. (7:150) എന്നു സൂറത്തുഅഅ്റാഫിലും ഹാറൂനി (അ)ന്റെ മറുപടി ഉദ്ധരിച്ചിട്ടുണ്ട്. ഇവയില്‍ നിന്ന് ഹാറൂന്‍ (അ) കൂടി കാളകുട്ടി പൂജയില്‍ പങ്കാളിയായതുകൊണ്ടല്ല മൂസാ(അ) അദ്ദേഹത്തെ വിമര്‍ശിച്ചതെന്ന് സുതരാം വ്യക്തമാവുന്നുണ്ട്.
സൂറത്തുല്‍ അഅറാഫിലെ (7:151) മൂസാനബി (അ)യുടെ പ്രാര്‍ഥനയില്‍ എന്റെ രക്ഷിതാവേ, എനിക്കും എന്റെ സഹോദരനും നീ പൊറുത്തു തരികയും, ഞങ്ങളെ നീ നിന്റെ കാരുണ്യത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ എന്ന് പറഞ്ഞതില്‍ നിന്ന് ഹാറൂന്‍(അ) വിഗ്രഹാരാധന നടത്തി പാപിയായി തീര്‍ന്നുവെന്ന് വ്യക്തമാകുന്നു വെന്നാണ്, ഖുര്‍ആനില്‍ വൈരുധ്യങ്ങള്‍ ആരോപിക്കുന്നവരുടെ വാദം. ഇത് അടിസ്ഥാനരഹിതമായ ഒരു വാദമെന്നതില്‍ കവിഞ്ഞ യാതൊന്നുമല്ല. ഹാറൂന്‍(അ) കാളകുട്ടിയെ പൂജ ചെയ്തുവെന്ന് ഈ വചനത്തില്‍ എവിടെയുമില്ല. പാപമോചനത്തിനു വേണ്ടിയുള്ള പ്രാര്‍ഥന വിശ്വാസികളുടെ ജീവിതത്തില്‍ എപ്പോഴുമുണ്ടാകുന്നതാ ണ്. ഇവിടെയാകട്ടെ, ശക്തമായ നടപടിയെടുക്കാത്ത ഹാറൂന്‍(അ) ന്റെ നിലപാട് തെറ്റാണെന്ന് തന്നെയാണ് മൂസാ (അ)യുടെ അഭിപ്രാ യം. മാത്രവുമല്ല, എനിക്കും സഹോദരന്നും പൊറുത്തു തരണം എ ന്ന മൂസാ (അ) യുടെ പ്രാര്‍ഥനയില്‍ നിന്ന് ഹാറൂന്‍ വിഗ്രഹപൂജ നടത്തിയെന്ന് അനുമാനിക്കുകയാണെങ്കില്‍ മൂസാ(അ)യും പ്രസ് തുത തെറ്റ് ചെയ്തുവെന്ന് കൂടി സമ്മതിക്കേണ്ടിവരും. അങ്ങനെ ആരും പറയുന്നില്ലല്ലോ. അതിനാല്‍ ഈ പ്രാര്‍ഥനയില്‍ നിന്ന് ഹാറൂന്‍ (അ) കാളപൂജക്കു കൂട്ടു നിന്നുവെന്ന നിഗമനത്തിലെത്തി ഖുര്‍ആനിലെ മറ്റു സൂക്തങ്ങളുമായി വൈരുധ്യം ആരോപിക്കുന്നതിന്ന് യുക്തിയുടെ പിന്‍ബലമില്ല; പ്രമാണങ്ങളുടെ അടിത്തറയുമില്ല.
Facebook Like!
ഖുര്‍ആന്‍ വിമര്‍ശനം
- ഖുര്‍ആനെ കുറിച്ച്
- ഖുര്‍ആനിന്റെ അവകാശവാദം
- ഖുര്‍ആനിന്റെ രചന
- ഖുര്‍ആന്‍ ക്രോഡീകരണം
- ഖുര്‍ആനും സാന്മാര്ഗിക സംവിധാനവും
- ഖുര്‍ആനും സാഹിത്യവും
- ഖുര്‍ആനും സ്ത്രീകളും
- ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും
- ഖുര്‍ആനും അടിമത്തവും
- ഖുര്‍ആനിന്റെ പ്രായോഗികത
- ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും
- ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍
- ഖുര്‍ആനും അമുസ്ലിംകളും
- ഖുര്‍ആനും വൈരുദ്ധ്യങ്ങളും
- ഖുര്‍ആനും ബൈബിളും
- ഖുര്‍ആനും വേദക്കാരും
- ഖുര്‍ആനും യഹൂദ പുരാണങ്ങളും
- ഖുര്‍ആനും ചരിത്രവും
- ഖുര്‍ആനും പ്രവചനങ്ങളും
പ്രവാചക വിമര്‍ശനം