Category Archives: ഖുര്‍ആന്‍ വിമര്‍ശനം

പരലോകത്ത് എത്ര സ്വര്‍ഗ്ഗമാണുള്ളത്? ഖുര്‍ആനിലെ ചില സൂക്തങ്ങളില്‍ ഒരു സ്വര്‍ഗ്ഗമെന്നും (ഉദാ: 39:73, 41:30, 57:21, 79:41) മറ്റു ചിലവയില്‍ ധാരാളം സ്വര്‍ഗ്ഗങ്ങളെന്നും (ഉദാ: 18:31, 22:23, 35:33, 78:32) പരാമര്‍ശിച്ചിട്ടുണ്ടല്ലോ. ഇത് വൈരുധ്യമല്ലേ?

മരണാനന്തര ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഖുര്‍ആ നില്‍ സ്വര്‍ഗ്ഗം (ജന്നത്ത്) എന്നും സ്വര്‍ഗ്ഗങ്ങള്‍ (ജന്നാത്ത്) എന്നും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. രണ്ടു പ്രയോഗങ്ങള്‍ക്കും ഓരോ ഉദാഹരണങ്ങള്‍ കാണുക. തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടം കൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങള്‍ തുറന്നുവെക്കപ്പെട്ട നിലയില്‍ അവര്‍ അതിനടുത്ത് വരുമ്പോള്‍ അവരോട് അതിന്റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം നിങ്ങള്‍ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

അല്ലാഹുവിന്റെയടുക്കല്‍ ദിവസത്തിന്റെ അളവ് ഭൂമിയിലെ ആയിരം വര്‍ഷങ്ങള്‍ക്കു തുല്യമാണെന്ന് ഖുര്‍ആന്‍ 22:47, 32:5ലും പറയുമ്പോള്‍ അമ്പതിനായിരം വര്‍ഷങ്ങള്‍ക്ക് തുല്യമാണെന്ന് 70:4ലും പറയുന്നുണ്ടല്ലോ, ഇത് വ്യക്തമായ വൈരുധ്യമല്ലേ?

വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരം പരിശോധക്കുക: (നബിയെ) നിന്നോട് അവര്‍ ശിക്ഷയുടെ കാര്യത്തില്‍ ധൃതി കൂട്ടികൊണ്ടിരിക്കുന്നു. അല്ലാഹു തന്റെ വാഗ്ദാനം ലംഘിക്കുകയേയില്ല.തീര്‍ച്ചയായും നിന്റെ നാഥന്റെയടുക്കല്‍ ഒരു ദിവസമെന്നാല്‍ നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു. (22:47) അവന്‍ ആകാശത്തുനിന്ന് ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു. പിന്നീട് ഒരു ദിവസം കാര്യം അവങ്കലേക്ക് ഉയര്‍ന്നുപോകുന്നു. നിങ്ങള്‍  … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

യേശുവിന്റെ ജനനത്തെകുറിച്ച് മര്‍യത്തോട് സന്തോഷവാര്‍ത്തയറിയച്ചത് മലക്കുകള്‍ ആണെന്ന് ഖുര്‍ആനില്‍ 3:45ലും,എന്നാല്‍ ഒരു മലക്ക് മാത്രമാണെന്ന് 19:17-21ലും പറയുന്നുണ്ടല്ലോ. ഇത് വ്യക്തമായ വൈരുധ്യമല്ലേ?

ഇവിടെ വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരം പരിശോധിക്കുക: മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയാ യും അല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് മര്‍യമിന്റെ മകന്‍ മസീഹ് ഈസ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍പെട്ടവനുമായിരിക്കും. (വി.ഖു. 3:45) എന്നിട്ട് അവര്‍ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

ഇസ്ലാം വിമര്‍ശകന്‍മാര്‍ ഖുര്‍ആനില്‍ ചില വൈരുധ്യങ്ങള്‍ ആരോപിക്കാറുണ്ടല്ലോ. ഇവയുടെ നിജസ്ഥിതിയെന്താണ്?

ഖുര്‍ആന്‍ ദൈവവചനമാണ്. അതില്‍ യാതൊരുവിധ വൈരുധ്യവുമില്ല. മനുഷ്യനിര്‍മ്മിതമായ ഒരു വചനമെങ്കിലും ഖുര്‍ആനില്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് ഖുര്‍ആനിന്റെ മറ്റു ഭാഗങ്ങളുമായി സാരമായ വൈരുധ്യങ്ങള്‍ ഉള്ളതാകുമായിരുന്നു. എന്നാല്‍ മനുഷ്യരുടെ കൈകടത്തലുകളില്‍ നിന്ന് ദൈവം തമ്പുരാന്‍ തന്നെ തന്റെ അന്തിമ വേദഗ്രന്ഥത്തെ സംരക്ഷിച്ചിട്ടുണ്ട്; ഇനിയും അന്ത്യനാളുവരെ അത് സംരക്ഷിക്കപ്പെടുകയും ചെയ്യും. ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. തീര്‍ച്ചയായും നാമാണ് ആ ഉദ്ബോധനം … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

വൈരുധ്യങ്ങളൊന്നും ഉള്‍ക്കൊള്ളുന്നില്ലെന്നത് ഖുര്‍ആനിന്റെ അമാനുഷികതയ്ക്കുള്ള തെളിവാകുന്നതെങ്ങനെയാണ്?

ഏതെങ്കിലും ഒരു വിഷയത്തെ സംബന്ധിച്ച പ്രതിപാദ്യങ്ങളുടെ സമാഹാരമോ കുറേ സംഭവങ്ങളുടെ വിവരണങ്ങളോ അല്ല ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നത്. ഖുര്‍ആനിലെ പ്രതിപാദ്യവിഷയങ്ങള്‍ വളരെ വിപുലവും ബൃഹത്തുമാണ്. ദൈവത്തിന്റെ ഏകത്വത്തെ സംബന്ധിച്ച പ്രതിപാദനങ്ങള്‍, സൃഷ്ടിപൂജയുടെ നിരര്‍ത്ഥകത വ്യക്തമാക്കുന്ന പരാമര്‍ശങ്ങള്‍, മരണാനന്തര ജീവിതത്തെക്കുറിച്ച സമര്‍ത്ഥനങ്ങള്‍, പ്രാപഞ്ചിക പ്രതിഭാസങ്ങളെ സംബന്ധിച്ച വിവരണങ്ങള്‍, പ്രവാചക കഥനങ്ങള്‍, ചരിത്രപാഠങ്ങള്‍, ധര്‍മികോപദേശങ്ങള്‍, കുടുംബകാര്യങ്ങള്‍, സാമൂഹികബാധ്യതകള്‍, സാമ്പത്തി ക-രാഷ്ട്രീയ … Continue reading

Posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും | Leave a comment

മുസ്ലിംകളാകാത്തവര്‍ക്കെതിരെ നടത്തുന്ന പോരാട്ടത്തിനല്ലേ ജിഹാദ് എന്നു പറയുന്നത്? ജിഹാദിന് മുസ്ലിംകളെ പ്രേരിപ്പിക്കുന്ന ഖുര്‍ആന്‍ അന്യമത വിരോധമല്ലേ പ്രചരിപ്പിക്കുന്നത്?

കാര്യസാധ്യത്തിനുവേണ്ടി വിഷമങ്ങളെയോ എതിര്‍പ്പുകളെയോ തര ണം ചെയ്തുകൊണ്ട് പരമാവധി പരിശ്രമിക്കുന്നതിനാണ് അറബിയില്‍ ജിഹാദ് എന്നു പറയുന്നത്. ദൈവികമാര്‍ഗത്തിലുള്ള തീവ്രശ്രമമെന്ന അര്‍ഥത്തിലാണ് ഖുര്‍ആനിലും നബിവചനങ്ങളിലുമെല്ലാം ജിഹാദ് എന്ന് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. അതല്ലാതെ അമുസ്ലിംകള്‍ക്കെതിരെ നടത്തുന്ന വര്‍ഗീയ അക്രമങ്ങള്‍ക്കല്ല ജിഹാദ് എന്നു പറയുന്നത്. ദൈവിക മാര്‍ഗത്തിലുള്ള ത്യാഗപരിശ്രമങ്ങള്‍ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. ഈ ത്യാഗപരിശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന ഒരു ഖുര്‍ആന്‍ … Continue reading

Posted in ഖുര്‍ആനും അമുസ്ലിംകളും | Leave a comment

വേദക്കാരിയെ വിവാഹം ചെയ്യാന്‍ ഖുര്‍ആന്‍ മുസ്ലിം പുരുഷന് അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍, വേദക്കാരെ വിവാഹം ചെയ്യാന്‍ മുസ്ലിംസ്ത്രീയെ അനുവദിക്കുന്നുമില്ല. ഇത് വ്യക്തമായ അനീതിയല്ലേ?

വേദക്കാരിയെ വിവാഹം ചെയ്യാന്‍ മാത്രമാണ് മുസ്ലിം പുരുഷനെ ഖുര്‍ആന്‍ അനുവദിക്കുന്നത് എന്നത് നേരാണ്. ഇക്കാര്യം വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തം കാണുക: “സത്യവിശ്വാസിനികളില്‍നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍നിന്നുള്ള പതിവ്രതകളായ സ്ത്രീകളും നിങ്ങള്‍ അവര്‍ക്ക് വിവാഹമൂല്യം നല്‍കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ (നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു)” (ഖുര്‍ആന്‍5:5). എന്തുകൊണ്ടാണ് ഖുര്‍ആന്‍ വേദക്കാരെ വിവാഹം ചെയ്യാന്‍ മുസ്ലിം സ്ത്രീയെ അനുവദിക്കാതിരുന്നത്? സ്ത്രീയുടെ … Continue reading

Posted in ഖുര്‍ആനും അമുസ്ലിംകളും | Leave a comment

വിമതസ്ഥരുമായുള്ള വൈവാഹിക ബന്ധം ഖുര്‍ആന്‍ വിലക്കുന്നുണ്ടല്ലോ. ഇത് വര്‍ഗീയതയല്ലേ?

ബഹുദൈവ വിശ്വാസികളുമായി യാതൊരുവിധ വൈവാഹികബന്ധ വും പാടില്ലെന്ന് ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. “ബഹുദൈവ വിശ്വാസിനികളെ അവര്‍ വിശ്വസിക്കുന്നതുവരെ നിങ്ങള്‍ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയേക്കാള്‍ നല്ലത്. അവള്‍ നിങ്ങള്‍ക്ക് കൌതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നതുവരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ചുകൊടുക്കുകയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരടിമയാണ് ബഹുദൈവവിശ്വാസിയേക്കാള്‍ നല്ലത്. അവന്‍ നിങ്ങള്‍ക്ക് കൌതുകം ജനിപ്പിച്ചാലും ശരി. … Continue reading

Posted in ഖുര്‍ആനും അമുസ്ലിംകളും | Leave a comment

ഇസ്ലാമിനോടോ മുസ്ലിംകളോടോ ശത്രുത പ്രകടിപ്പിക്കാത്ത അമുസ്ലിംകളുമായി മൈത്രീബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച ഖുര്‍ആനിക വിധിയെന്താണ്?

“മത കാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയു ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവര്‍ക്ക് നന്മ ചെയ്യുന്നതില്‍ നിന്നും നിങ്ങളവരോട് നീതി കാണിക്കുന്നതില്‍നിന്നും അല്ലാഹു നിങ്ങളെ വിലക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (ഖുര്‍ ആന്‍ 60:8). “മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളി ല്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ … Continue reading

Posted in ഖുര്‍ആനും അമുസ്ലിംകളും | Leave a comment

അമുസ്ലിംകളുമായി സ്നേഹബന്ധം സ്ഥാപിക്കാന്‍ പാടില്ലെ ന്നും അവരെ മിത്രങ്ങളാക്കാന്‍ പാടില്ലെന്നും ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ടല്ലോ. അത് വര്‍ഗീയതയല്ലേ?

സത്യനിഷേധികളെ ഉറ്റ മിത്രങ്ങളാക്കുവാന്‍ പാടില്ലെന്ന വ്യക്തമായ വിലക്ക് ഖുര്‍ആനിലുണ്ട്. ഏതാനും സൂക്തങ്ങള്‍ കാണുക: “സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കി വെക്കരുത്. അങ്ങനെ വല്ലവനും ചെയ്യുന്നപക്ഷം അല്ലാഹുവുമായി അവന് യാതൊരു ബന്ധവുമില്ല; നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രേ (നിങ്ങള്‍) തിരിച്ചു ചെല്ലേണ്ടത്” (3:28). “സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരെയും നിങ്ങള്‍ … Continue reading

Posted in ഖുര്‍ആനും അമുസ്ലിംകളും | Leave a comment

വിഗ്രഹാരാധനയെ ശക്തമായി വിലക്കുന്ന ഖുര്‍ആന്‍ അന്യമതസ്ഥരുടെ ആരാധനാമൂര്‍ത്തികളെ നശിപ്പിക്കുവാനല്ലേ മുസ്ലിംകളെ പ്രേരിപ്പിക്കുന്നത്?

അല്ല. അന്യമതസ്ഥരുടെ ആരാധനാമൂര്‍ത്തികളെ നശിപ്പിക്കുവാന്‍ ആവശ്യപ്പെടുന്ന സൂക്തങ്ങളൊന്നുംതന്നെ ഖുര്‍ആനിലില്ല. മാത്രവുമല്ല. അമുസ്ലിംകള്‍ ആരാധിക്കുന്ന വസ്തുക്കളെ അവഹേളിക്കരുതെന്നാണ് ഖുര്‍ആനിന്റെ അനുശാസന: “അല്ലാഹുവിന് പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്” (16:108). ഏകദൈവാരാധനയിലധിഷ്ഠിതമായ ഇസ്ലാം സൃഷ്ടിപൂജയെ വെറുക്കുന്നുവെന്നത് നേരാണ്. അതുകൊണ്ടുതന്നെ സൃഷ്ടിപൂജയുടെ നിരര്‍ഥകതയെ വെളിപ്പെടുത്തുന്ന ഒട്ടനവധി സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. ഇവയെല്ലാം മനുഷ്യബുദ്ധിയെ തൊട്ടുണര്‍ത്തുന്നവയാണ്. സൃഷ്ടിപൂജയുടെ അധമത്വത്തില്‍നിന്ന് മാനവ … Continue reading

Posted in ഖുര്‍ആനും അമുസ്ലിംകളും | Leave a comment

അമുസ്ലിംകളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിക്കണമെന്നല്ലേ ഖുര്‍ആന്‍ അനുശാസിക്കുന്നത്?

അല്ല. അമുസ്ലിംകളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിക്കണമെന്ന് അനുശാസിക്കുന്ന ഒരു വചനം പോലും ഖുര്‍ആനിലില്ല. നിര്‍ബന്ധ മതപരിവര്‍ത്തനം എന്ന ആശയത്തോടുതന്നെ ഖുര്‍ആന്‍ യോജിക്കുന്നില്ല. ഇസ്ലാം എന്നാല്‍ സമര്‍പ്പണം, സമാധാനം എന്നിങ്ങനെയാണര്‍ഥം. സര്‍വശക്തന് സ്വന്തം ജീവിതത്തെ സമര്‍പ്പിക്കുന്നതുവഴി ഒരാള്‍ നേടിയെടുക്കുന്ന സമാധാനമാണ് ഇസ്ലാം എന്ന് പറയാം. ദൈവം തമ്പുരാന് സ്വന്തത്തെ സമര്‍പ്പിച്ചവനാണ് മുസ്ലിം. ഒരാള്‍ മുസ്ലിമാവുകയെന്നാല്‍ ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് … Continue reading

Posted in ഖുര്‍ആനും അമുസ്ലിംകളും | Leave a comment

അമുസ്ലിംകളെ ഖുര്‍ആനില്‍ അഭിസംബോധന ചെയ്തിരിക്കുന്നത് ‘കാഫിര്‍’ എന്നാണല്ലോ. അതൊരു അസഭ്യപദപ്രയോഗമായാണ് പലപ്പോഴും മനസ്സിലാക്കപ്പെടുന്നത്. എന്താണ് ഈ പദം വിവക്ഷിക്കുന്നത്?

മറച്ചുവെക്കുന്നവന്‍ എന്നാണ് കാഫിര്‍ എന്ന പദത്തിന്റെ ഭാഷാര്‍ഥം. വിത്ത് മണ്ണിനടിയില്‍ മറച്ചുവെക്കുന്നവനായതിനാല്‍ കര്‍ഷകനെ കാഫിര്‍ എന്നു വിളിക്കും. ലഭിച്ച നേട്ടങ്ങള്‍ മറച്ചുവെക്കുന്നവനെ കാഫിര്‍ എന്നു വിളിക്കുന്ന രീതി പൌരാണിക അറേബ്യയില്‍തന്നെ നിലവിലുണ്ടായിരുന്നു. നന്ദികെട്ടവന്‍ എന്ന അര്‍ഥത്തിലും കാഫിര്‍ എന്ന് പ്രയോഗിക്കപ്പെട്ടതായി കാണുവാന്‍ കഴിയും. സത്യനിഷേധി, നന്ദികേട് കാണിക്കുന്നവന്‍, അവിശ്വസിക്കുന്നവന്‍എന്നീ അര്‍ഥങ്ങളിലാണ് ഖുര്‍ആന്‍ കാഫിര്‍ എന്നു പ്രയോഗിക്കുന്നത്. … Continue reading

Posted in ഖുര്‍ആനും അമുസ്ലിംകളും | Leave a comment

കൊലയാളിയെ തിരിച്ചു കൊല്ലുന്നതുകൊണ്ട് കൊല്ലപ്പെട്ടവന്റെ കുടുംബത്തിന് എന്തു കിട്ടുവാനാണ്? അനാഥമായിത്തീരുന്ന കൊല്ലപ്പെട്ടവന്റെ കുടുംബത്തെ സംരക്ഷിക്കുവാന്‍ എന്തു നിര്‍ദേശമാണ് ഖുര്‍ആന്‍ സമര്‍പ്പിക്കുന്നത്?

കൊലക്കുറ്റത്തിന് എല്ലാ സന്ദര്‍ഭത്തിലും ഒരു പോലെ വധശിക്ഷ നല്‍കണമെന്ന് ഖുര്‍ആന്‍ നിര്‍ബന്ധിക്കുന്നില്ല. വധശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന ഖുര്‍ആന്‍ സൂക്തം കാണുക: “വിശ്വസിച്ചവരേ, വധിക്കപ്പെട്ടവരുടെ കാര്യത്തില്‍ തുല്യമായ പ്രതിക്രിയ നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രന് സ്വതന്ത്രന്‍, അടിമക്ക് അടിമ, സ്ത്രീക്കു സ്ത്രീ. എന്നാല്‍, ഘാതകന് തന്റെ സഹോദരനില്‍നിന്ന് വല്ല ഇളവും ചെയ്തുകിട്ടിയാല്‍ മര്യാദ പ്രകാരം അത് അംഗീകരിക്കപ്പെടുകയും നല്ല നിലയില്‍ … Continue reading

Posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ | Leave a comment

അപരിഷ്കൃതമെന്ന് ആധുനിക ക്രിമിനോളിജ്സ്റ്റുകള്‍ വിധിച്ചിരിക്കുന്ന കൊലക്ക് കൊലയെന്ന നിയമം ഖുര്‍ആനില്‍ പറഞ്ഞുവെന്നതുകൊണ്ടുമാത്രം ന്യായീകരിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്?

അകാരണമായി കൊല്ലപ്പെടുന്നവന്റെ പ്രയാസങ്ങളോ പ്രസ്തുത കൊല മൂലം അനാഥമാകുന്ന കുടുംബത്തിന്റെ പ്രശ്നങ്ങളോ സമൂഹത്തിലുണ്ടാവുന്ന വിടവോ ഒന്നും പരിഗണിക്കാതെ കൊലയാളിയില്‍ കാരുണ്യവര്‍ഷം നടത്തുകയും അവനെ സംസ്കരിക്കുവാന്‍ സാധിക്കുമെന്ന മിഥ്യാബോധത്തിന്റെ അടിത്തറയില്‍ സിദ്ധാന്തങ്ങള്‍ മെനയുകയും ചെയ്യുന്നവര്‍ക്ക് ഖുര്‍ആനിലെ നിയമങ്ങള്‍ അപ്രായോഗികവും അപരിഷ്കൃതവുമായി തോന്നുക സ്വാഭാവികമാണ്. എന്നാല്‍, അനുഭവങ്ങള്‍ കാണിക്കുന്നത്, ഇവരുടെ ഗവേഷണഫലത്തിന് എതിരായ വസ്തുതകളാണെന്ന സത്യം നാം മനസ്സിലാക്കണം. … Continue reading

Posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ | Leave a comment

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാന്‍ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ നടപ്പാക്കിയാല്‍ ഉണ്ടാവുക?

കുറ്റവാളികള്‍ അല്ലാത്തവര്‍ ഒരിക്കലും ശിക്ഷിക്കപ്പെട്ടുകൂടാ എന്നതാണ്  ഇസ്ലാമിക ശിക്ഷാനിയമങ്ങളുടെ ഒരു അടിസ്ഥാനതത്ത്വം. അതുകൊണ്ടുതന്നെ സംശുദ്ധമായി ജീവിതം നയിക്കുന്നവരെ ആരോപണങ്ങളുന്നയിച്ച് അപകീര്‍ത്തിപ്പെടുത്തുവാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അത്തരം ആരോപണങ്ങളുന്നയിക്കുന്നവര്‍ നാലു സാക്ഷികളെ ഹാജരാക്കുവാന്‍ സന്നദ്ധരാവണം. അല്ലാത്ത പക്ഷം ആരോപിക്കപ്പെടുന്നവരല്ല, പ്രത്യുത ആരോപിക്കുന്നവരാണ് ശിക്ഷിക്കപ്പെടുക. വ്യഭിചാരാരോപണമുന്നയിക്കുന്നവര്‍ക്കുള്ള ശിക്ഷയെപ്പറ്റി ഖുര്‍ആന്‍ വ്യക്തമാക്കുന്നതിങ്ങനെയാണ്: “ചാരിത്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും എന്നിട്ട് നാലു സാക്ഷികളെ … Continue reading

Posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ | Leave a comment

വ്യഭിചാരത്തിന് രണ്ടു തരം ശിക്ഷകള്‍ ഇസ്ലാം വിധിക്കുന്നുണ്ടല്ലോ. എന്തുകൊണ്ടാണിത്?

ഇസ്ലാമിന്റെ പല നിയമങ്ങളെയും പോലെ ശിക്ഷാനിയമവും പടിപടിയായാണ് അവതരിപ്പിക്കപ്പെട്ടത്. വ്യഭിചാരത്തിന് ആദ്യം വിധിക്കപ്പെട്ടത് വീട്ടുതടങ്കലായിരുന്നു. “നിങ്ങളുടെ സ്ത്രീകളില്‍നിന്ന് നീചവൃത്തിയിലേര്‍പ്പെടുന്നവരാരോ അവര്‍ക്കെതിരില്‍ സാക്ഷികളായി നിങ്ങളില്‍നിന്ന് നാലു പേരെ നിങ്ങള്‍ കൊണ്ടുവരുവിന്‍. അങ്ങനെ അവര്‍ സാക്ഷ്യം വഹിച്ചാല്‍ അവരെ നിങ്ങള്‍ വീടുകളില്‍ തടഞ്ഞുവെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കിത്തരിക യോ ചെയ്യുന്നതുവരെ” (ഖുര്‍ആന്‍ 4:15). … Continue reading

Posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ | Leave a comment

ഖുര്‍ആനില്‍ വിവരിക്കുന്ന ശിക്ഷകള്‍ കൊണ്ട് വിവാഹേതര ലൈംഗികബന്ധങ്ങള്‍ ഇല്ലാതെയാക്കുവാന്‍ കഴിയുമോ?

ഖുര്‍ആനില്‍ കേവലം ശിക്ഷാവിധികളെക്കുറിച്ചു മാത്രമല്ല പരാമര്‍ശിക്കുന്നത്. ശിക്ഷാവിധികള്‍ അവസാനത്തെ പടിയാണെന്നാണ് ഇസ്ലാമിന്റെ വീക്ഷണം. വിവാഹേതര ലൈംഗികബന്ധത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യണമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അതിന് ആവശ്യമായ നിയമങ്ങളും നിര്‍ദേശങ്ങളുമെല്ലാം ഇസ്ലാം പ്രദാനം ചെയ്യുന്നുണ്ട്. അവയെ ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്: സ്ത്രീകളും പുരുഷന്മാരും മാന്യമായി വസ്ത്രം ധരിക്കണം. പുരുഷനിലെ ലൈംഗിക ഉത്തേജനത്തിന് കാഴ്ച ഒരു പ്രധാന … Continue reading

Posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ | Leave a comment

രണ്ട് വ്യക്തികള്‍ ലൈംഗികമായി ബന്ധപ്പെടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതില്‍ എന്താണ് തെറ്റ്? അതിന് ക്രൂരമായ ശിക്ഷകള്‍ വിധിക്കുന്നത് അനീതിയല്ലേ?

ലൈംഗികത ഒരു ദൈവിക ദാനമാണ്. ജീവികളില്‍ അതിന്റെ പരമമായ ലക്ഷ്യം പ്രത്യുല്‍പാദനമാണ്. മനുഷ്യരിലാകട്ടെ, പ്രത്യുല്‍പാദനമെന്ന ലക്ഷ്യത്തോടൊപ്പംതന്നെ അവന്റെ മാനസികാരോഗ്യവും കുടുംബത്തിന്റെ കെട്ടുറപ്പും സാമൂഹിക ജീവിതത്തിലെ സമാധാനവുമെല്ലാം ലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവിക മാര്‍ഗദര്‍ശനപ്രകാരമല്ലാതെയുള്ള ലൈംഗികതയുടെ ഉപയോഗം വ്യക്തിയുടെ മാനസികനിലയെയും കുടുംബഭദ്രതയെയും സാമൂഹിക ഘടനയെത്തന്നെയും പ്രതികൂലമായി ബാധിക്കും. അതു മാത്രമല്ല, ലൈംഗിക രോഗങ്ങള്‍ക്കും അതുവഴി സമൂഹത്തിന്റെ നിത്യനാശത്തിനുമായിരിക്കും വിവാഹേതര … Continue reading

Posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ | Leave a comment

പട്ടിണികൊണ്ട് വലഞ്ഞ് കളവുനടത്തിയവന്റെ കരഛേദം നടത്തുവാന്‍ വിധിക്കുന്ന ഖുര്‍ആന്‍ അയാളെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തെ വഴിയാധാരമാക്കുകയല്ലേ ചെയ്യുന്നത്?

കളവിനുള്ള ഖുര്‍ആനിലെ ശിക്ഷാനിയമത്തിന്റെ ലക്ഷ്യം കുറേ അംഗവൈകല്യമുള്ളവരെ സൃഷ്ടിക്കുകയല്ല, പ്രത്യുത കളവുചെയ്യപ്പെടാത്ത അവസ്ഥ സംജാതമാക്കുയാണ്. കവര്‍ച്ച ഇല്ലാതെയാകണമെങ്കില്‍ ആദ്യം പാവപ്പെട്ടവന്റെ പട്ടിണിക്ക് പരിഹാരം കാണണമെന്ന് അറിയാവുന്ന പടച്ചതമ്പുരാനാണ് ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പട്ടിണിക്കുള്ള പരിഹാര നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷമാണ് ഖുര്‍ആന്‍ ശിക്ഷാനിയമങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നതുതന്നെ. ഇസ്ലാമിലെ സകാത്ത് വ്യവസ്ഥ പാവപ്പെട്ടവരുടെ പ്രയാസങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. സമ്പത്തിന്റെ … Continue reading

Posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ | Leave a comment

കുറ്റവാളികളോട് സഹതാപപൂര്‍ണമായ സമീപനമാണാവശ്യമെന്ന ആധുനിക കുറ്റാന്വേഷണ ശാസ്ത്രത്തിന്റെ നിലപാടുമായി ഖുര്‍ആന്‍ വിയോജിക്കുന്നതെന്തുകൊണ്ടാണ്?

കുറ്റവാളികളോട് സഹതാപപൂര്‍ണമായ സമീപനമാണ് വേണ്ടതെന്ന് വാദിക്കുന്നവരൊക്കെ കുറ്റകൃത്യങ്ങള്‍ ഇല്ലാതെയാക്കി സമാധാനപൂര്‍ണമായ സാമൂഹിക ജീവിതം സാധിക്കുന്നതിന് പ്രായോഗികമായി ചെയ്യേണ്ടതെന്താണെന്ന് വിശദീകരിക്കുന്നതില്‍ പരാജയപ്പെടുകയാണ് പതിവ്.  കുറ്റവാളികളോട് സഹതാപം കാണിക്കണമെന്ന് പറയുന്നവര്‍ പ്രസ്തുത കുറ്റങ്ങള്‍ വഴി നഷ്ടങ്ങള്‍ സഹിക്കേണ്ടിവരുന്നവരുടെ സങ്കടനിവൃത്തിയെക്കുറിച്ച് ഒന്നും ഉരിയാടാറില്ല. യാതൊരു കുറ്റവും ചെയ്യാതെ ഓര്‍ക്കാപ്പുറത്ത് ജീവന്‍ നഷ്ടപ്പെടുന്ന നിരപരാധികള്‍. കഷ്ടപ്പെട്ട് സമ്പാദിച്ച ധനം കൊള്ളയടിക്കപ്പെട്ട് വഴിയാധാരമാകുന്ന … Continue reading

Posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ | Leave a comment

കുറ്റങ്ങള്‍ ഇല്ലാതെയാകുകയാണല്ലോ ശിക്ഷാവിധിയുടെ ലക്ഷ്യം. കുറ്റുവാളികളെ വീണ്ടും കുറ്റം ചെയ്യുന്നതില്‍നിന്ന് തടഞ്ഞുനിര്‍ത്തുന്ന രീതിയില്‍ കാരാഗൃഹത്തിലടക്കുന്ന ആധുനിക സമ്പ്രദായമല്ലേ ഖുര്‍ആനിലെ ക്രൂരമായ ശിക്ഷാവിധികളേക്കാള്‍ കരണീയം?

കാരാഗൃഹത്തില്‍ അടക്കുന്നതുകൊണ്ടുമാത്രം കുറ്റകൃത്യങ്ങളില്‍നിന്ന് സമൂഹം മുക്തമാവുകയില്ലെന്ന സത്യം ഇന്ന് വ്യത്യസ്ത രാജ്യങ്ങളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പണമുണ്ടാക്കുകയും സുഖിക്കുകയുമാണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് പഠിപ്പിക്കപ്പെടുന്ന യുവതലമുറയെ സംബന്ധിച്ചിടത്തോളം പണമുണ്ടാക്കുവാനുള്ള കുറുക്കുവഴികളാണ് കുറ്റ്യകൃത്യങ്ങള്‍. എല്ലാ ആധുനിക സമൂഹങ്ങളിലും കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണെന്നാണ് സ്ഥിതി വിവരക്കണക്കുകള്‍ കാണിക്കുന്നത്. ഇന്ത്യയിലെ സ്ഥിതിതന്നെയെടുക്കുക: കഴിഞ്ഞ ഒരു ദശാബ്ദത്തിനിടക്ക് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ വമ്പിച്ച വര്‍ധനയാണുണ്ടായിട്ടുള്ളത്. … Continue reading

Posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ | Leave a comment

മറ്റു മതഗ്രന്ഥങ്ങളിലും ശിക്ഷാനിയമങ്ങള്‍ വിശദീകരിക്കുന്നുണ്ടല്ലോ. അവയില്‍നിന്ന് വ്യത്യസ്തമായ എന്തു സവിശേഷതയാണ് ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ക്കുള്ളത്?

പല മതഗ്രന്ഥങ്ങളും കുറ്റങ്ങള്‍ക്കുള്ള ശിക്ഷകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. അവയില്‍ പലതും മനുഷ്യരുടെ കൈകടത്തലുകള്‍ക്ക് വിധേയമായിരിക്കുന്നു എന്നതുകൊണ്ടുതന്നെ മനുഷ്യത്വ വിരുദ്ധമായ പലതും അവയില്‍ കാണാന്‍ കഴിയും. ഖുര്‍ആനിന്റെ സ്ഥിതി ഇതില്‍നിന്ന് വ്യത്യ സ്തമാണ്. അതിലെ നിയമങ്ങള്‍ മുഴുവന്‍ ദൈവികമായതുകൊണ്ടുതന്നെ മാനവികമാണ്; സാര്‍വജനീനവും സര്‍വകാല പ്രസക്തവുമാണ്. ഉദാഹരണത്തിന് വ്യഭിചാരത്തിന് വ്യത്യസ്ത മതഗ്രന്ഥങ്ങള്‍ വിധിക്കുന്ന ശിക്ഷയെന്താണെന്ന് നോക്കുക. ‘ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം … Continue reading

Posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ | Leave a comment

ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ പ്രായോഗികമാണെന്ന് എങ്ങനെ പറയാനാകും?

ഒരു ശിക്ഷാനിയമം പ്രായോഗികമാണെന്ന് പറയാനാവുക അത് താഴെ പറയുന്ന ഗുണങ്ങള്‍ പ്രകടിപ്പിക്കുമ്പോഴാണ്. 1. ചെയ്ത തെറ്റിനുള്ള പ്രതികാരമാവുക. 2. തെറ്റുകളെ തടയാന്‍ കഴിയുക. 3. കുറ്റുവാളികളെ ഭയപ്പെടുത്താനാവുക 4. കുറ്റം വഴി പ്രയാസമനുഭവിക്കേണ്ടിവന്നവര്‍ക്ക് സങ്കടനിവൃത്തി വരുത്തുന്നതാവുക. 5. കുറ്റവാളിയെ സംസ്കരിക്കുന്നതാവുക. 6. കുറ്റം വഴി നഷ്ടം നേരിട്ടവര്‍ക്ക് പരിഹാരം നല്‍കുന്നതാവുക. 7. കുറ്റവാളിയെ പാശ്ചാത്താപ വിവശനാക്കുന്നതാവുക. … Continue reading

Posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ | Leave a comment

ഏതുതരം മൂല്യങ്ങളുടെ അടിത്തറയിലാണ് ഖുര്‍ആനിക ശിക്ഷാനിയമങ്ങള്‍ സ്ഥാപിതമായിരിക്കുന്നത്?

വ്യക്തിക്കും സമൂഹത്തിനും സമാധാനം പ്രദാനം ചെയ്യുകയാണ് ഖുര്‍ ആനിക നിയമങ്ങളുടെ ലക്ഷ്യം. വ്യക്തികള്‍ക്ക് ചില അവകാശങ്ങളുണ്ട്. ഈ അവകാശങ്ങള്‍ അന്യോന്യം അനുവദിച്ചുകൊടുക്കുക വഴിയാണ് സാമൂഹികമായ ഉദ്ഗ്രഥനം സാധ്യമാകുന്നത്. ഒരാളുടെയും അവകാശങ്ങള്‍ ഹനിക്കുവാന്‍ മറ്റൊരാളെയും അനുവദിച്ചുകൂടാ. ആരുടെയെങ്കിലും അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതും ഉണ്ടെങ്കില്‍ അത് ഇല്ലാതെയാക്കേണ്ടതും രാഷ്ട്രത്തിന്റെ ബാധ്യതയാണ്. ഇതിനുവേണ്ടിയാണ് ശിക്ഷാനിയമങ്ങള്‍ നടപ്പിലാക്കുന്നത്.  നേരായ മാര്‍ഗത്തിലൂടെ ചലിക്കുവാന്‍ … Continue reading

Posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ | Leave a comment

ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ ഏതു തരത്തിലുള്ളവയാണ്? വ്യക്തി കേന്ദ്രീകൃതമോ, സമൂഹ കേന്ദ്രീകൃതമോ?

വ്യക്തി, സമൂഹം തുടങ്ങിയ അമൂര്‍ത്ത സങ്കല്‍പങ്ങളെ ഖുര്‍ആന്‍ നോക്കിക്കാണുന്നത് ഭൌതിക പ്രത്യയശാസ്ത്രങ്ങളുടെ വീക്ഷണത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ്. അത് അതിന്റെ ശിക്ഷാനിയമങ്ങളിലും പ്രകടമാണ്. ജനിച്ചുവളര്‍ന്ന പ്രത്യേക ചുറ്റുപാടുകളുടെയും സാഹചര്യങ്ങളുടെയും സ്വാധീനവലയത്തില്‍നിന്ന് ഒരിക്കലും മോചിതനാകുവാന്‍ കഴിയാത്ത ഒരു കളിപ്പാവ മാത്രമായി മനുഷ്യനെ കാണുന്ന ഫ്രോയിഡിയന്‍ ചിന്താരീതിയ ുമായി ഇസ്ലാം പൊരുത്തപ്പെടുന്നില്ല. സമൂഹത്തിലെ സാമ്പത്തിക മാറ്റങ്ങള്‍ മാത്രമാണ് വ്യക്തിയിലെ … Continue reading

Posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ | Leave a comment

ഗോത്രവര്‍ഗ സമൂഹങ്ങളില്‍ മാത്രം പ്രായോഗികമായ ഖുര്‍ആനിക ശിക്ഷാ നിയമങ്ങള്‍ ആധുനിക ജനാധിപത്യ സമ്പ്രദായത്തിലും പ്രസക്തമാണെന്ന വാദം അടിസ്ഥാന രഹിതമല്ലേ?

അല്ല. ശിക്ഷാനിയമങ്ങളുടെ ലക്ഷ്യം കുറ്റകൃത്യങ്ങള്‍ ഇല്ലാതെയാക്കുകയാണെങ്കില്‍ ഖുര്‍ആന്‍ നിര്‍ദേശിച്ച ശിക്ഷാനിയമങ്ങള്‍ പൌരാണിക കാലത്തേതു പോലെതന്നെ ഇന്നും പ്രസക്തമാണ്; എന്നും പ്രസക്തമായിരിക്കുകയും ചെയ്യും. വ്യക്തികള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്യ്രം നല്‍കുകയെന്നാണ് ജനാധിപത്യത്തിന്റെ അര്‍ഥമെങ്കില്‍  അത്തരം സമൂഹങ്ങളില്‍  ഖുര്‍ആനിക നിയമങ്ങള്‍ അപ്രായോഗികമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, പൌരന്മാര്‍ക്ക് സൃഷ്ടിപരമായി പുരോഗമിക്കുവാനുള്ള സകല സ്വാതന്ത്യ്രവും നല്‍കുകയും പ്രസ്തുത സ്വാതന്ത്യ്രത്തെ … Continue reading

Posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ | Leave a comment

ഖുര്‍ആനില്‍ ഇരുന്നൂറോളം സൂക്തങ്ങള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടതായി പറയുന്നുണ്ടല്ലോ. ഇത് ശരിയാണോ?

‘നസ്ഖ്’ എന്ന പദത്തിന് നീക്കം ചെയ്യുകയെന്ന് അര്‍ഥമുണ്ട്. ഈ അര്‍ഥ കല്‍പനയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലുമൊരു കാര്യത്തില്‍ പ്രവര്‍ത്തനകാലം അവസാനിച്ചിട്ടുള്ളതായി അറിയിക്കുക, ഒരു വാക്കിന്റെ പ്രത്യക്ഷത്തിലുള്ള അര്‍ഥമല്ല ഇവിടെ യഥാര്‍ഥത്തില്‍ ഉദ്ദശിച്ചിട്ടുള്ളതെന്ന് കാണിക്കുക. ഒരിടത്ത് ഏതെങ്കിലും ഉപാധിയോടുകൂടി പറയപ്പെട്ട നിയമത്തിന് ആ ഉപാധി നിര്‍ബന്ധമല്ലെന്ന് കാണിക്കുക, സാമാന്യമായി പറയപ്പെട്ട ഒരു ലക്ഷ്യം കൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും പ്രത്യേകമായിട്ടുള്ള … Continue reading

Posted in ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും | Leave a comment

ഖുര്‍ആനില്‍ ദുര്‍ബലപ്പെടുത്തപ്പെട്ട വചനങ്ങള്‍ തീരെയില്ലെന്ന് അഭിപ്രായമുണ്ടല്ലോ. അത് ശരിയാണോ?

ഖുര്‍ആനില്‍ ദുര്‍ബലപ്പെടുത്തപ്പെട്ട വിധികള്‍ തീരെയില്ലെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്. അതു ശരിയല്ലെന്ന് വാദിക്കുന്നവരാണ് പ്രാമാണികരായ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും. സൂക്തങ്ങളിലെ വിധികള്‍ ദുര്‍ബലപ്പെടുത്തുന്നതിനെപ്പറ്റി ഖുര്‍ആന്‍തന്നെ സൂചന നല്‍കിയിട്ടുണ്ടെന്നതാണ് ഈ പണ്ഡിതന്മാരുടെ പ്രധാനപ്പെട്ട വാദം. സൂക്തങ്ങള്‍ താഴെ പറയുന്നവയാണ്: “വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിനു തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞുകൂടേ, അല്ലാഹു … Continue reading

Posted in ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും | Leave a comment

ദുര്‍ബലപ്പെടുത്തപ്പെട്ട വിധികളുള്‍ക്കൊള്ളുന്ന സൂക്തങ്ങള്‍ ഇന്നും ഖുര്‍ആനില്‍ അവശേഷിക്കുന്നുണ്ടല്ലോ? എന്തിനാണിത്?

ഖുര്‍ആനിലെ ദുര്‍ബലപ്പെടുത്തലിനെക്കുറിച്ച് പഠിക്കുമ്പോള്‍ നാം മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട വസ്തുതയുണ്ട്. ദുര്‍ബലപ്പെടുത്തപ്പെട്ടുവെന്നു പറയുന്നത് സൂക്തങ്ങളല്ല; പ്രത്യുത ആ സൂക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിധികളാണെന്ന കാര്യമാണത്. ഖുര്‍ആനിലെ ദുര്‍ബലപ്പെടുത്തപ്പെട്ട വിധികള്‍ ഉള്‍ക്കൊള്ളുന്ന സൂക്തങ്ങള്‍, ഒരു സമൂഹത്തിന്റെ പരിണാമ ചരിത്രത്തില്‍ ദൈവബോധനം എങ്ങനെയൊക്കെയാണ് സ്വാധീനം ചെലുത്തിയതെന്ന് മനസ്സിലാക്കിത്തരുന്നവയാണ്. ഖുര്‍ആന്‍ കേവലമായ ഒരു ധര്‍മശാസ്ത്രഗ്രന്ഥം മാത്രമല്ല; സമൂഹിക മാറ്റത്തിന്റെ മാര്‍ഗദര്‍ശകഗ്രന്ഥംകൂടിയാണ്. സാംസ്കാരികമായി … Continue reading

Posted in ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും | Leave a comment