Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റസൂല്‍ (സ്വ) യുടെ പാദരക്ഷ

മലയാളം ഹദീസുകള്‍


52. ഖതാദയില്‍ നിന്ന്, ഞാന്‍ അനസുബ്നു മാലികിനോട് ചോദിച്ചു; നബി (സ്വ)യുടെ ചെരുപ്പ് എങ്ങനെയായിരുന്നു? അദ്ദേഹം പറഞ്ഞു. അവ രണ്ടിനും രണ്ടുവാരുകള്‍ വീതമുണ്ടായിരുന്നു.
 
53 . ഇബ്നുഅബ്ബാസ് (റ) വില്‍ നിന്ന്, റസൂല്‍(സ്വ) യുടെ ചെരുപ്പിന് രണ്ടു വാറുകലുണ്ടായിരുന്നു. മുന്ഭാ്ഗത്ത്‌ നിന്ന് രണ്ടായി പിളര്ന്നതയിരുന്നു അത്.
 
54. ഈസബ്നു ത്വഹ്മാനില്‍ല്‍ നിന്ന്, അനസുബ്നു മാലിക് രോമങ്ങള്‍ നീക്കിയ തോലുകൊണ്ടുള്ള രണ്ടുചെരുപ്പുകള് ഞങ്ങള്ക്ക്ന പുറത്തെടുത്തു തരികയുണ്ടായി. അതിനു രണ്ടുവാരുകലുണ്ടായിരുന്നു.
അനസില്‍ നിന്ന് പിന്നീടു ഥാബിത് എന്നോട് റിപ്പോര്ട്ട് ചെയ്തത്, അത് രണ്ടും നബി (സ്വ) യുടെ രണ്ടു ചെരുപ്പുകലായിരുന്നു എന്നാണ്.
 
55. ഉബൈദ്ബ്നു ജുരയ്ജില്‍ നിന്ന്, അദ്ദേഹം ഇബ്നൂ ഉമറിനോട് ചോദിച്ചു: താങ്കള്‍ ശുദ്ധീകരിച്ച തോല്‍ചെരുപ്പു ഉപയോഗിക്കുന്നതായി ഞാന്‍ കാണുന്നല്ലോ? അദ്ദേഹം പറഞ്ഞു; റസൂല്‍(സ്വ) രോമമൊഴിവക്കിയ തോല്‍ ചെരുപ്പ് ധരിക്കുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്. അത് ധരിച്ചുകൊണ്ട് വുദു എടുക്കുകയും ചെയ്യുമായിരുന്നു. അതിനാല്‍ ഞാനും അത് ധരിക്കാന്‍ ഇഷ്ട്ടപെടുന്നു.
 
56. അബൂഹുരൈറയില്‍ നിന്ന്, റസൂല്‍(സ്വ) യുടെ ചെരുപ്പിന് രണ്ടു വാരുകലുണ്ടായിരുന്നു.
 
57. അമ്രുബ്നു ഹുറയ്തു പറയുന്നു: റസൂല്‍(സ്വ) കഷണം വെച്ച് തുന്നിയ രണ്ടു ചെരുപ്പുകലണിഞ്ഞു നമസ്കരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി.(26)

26. ഇതില്‍നിന്നും മറ്റു ചില റിപ്പോര്ട്ടുകളില്‍ നിന്നും ചെരുപ്പണിഞ്ഞു നമസ്കരിക്കാമെന്ന് മനസ്സിലാകുന്നു.
 
58. അബൂ ഹുറൈറയില്‍ നിന്ന്, റസൂല്‍(സ്വ) പറഞ്ഞു: നിങ്ങളാരും തന്നെ ഒരു ചെരുപ്പ് മാത്രം അണിഞ്ഞു നടക്കരുത്, ഒന്നുകില്‍ രണ്ടും ഒരുമിച്ചു അണിയുക അല്ലെങ്കില്‍ രണ്ടും അഴിച്ചു ഒഴിവാക്കുക.
 
59. ജാബിരില്‍ നിന്ന്, ഒരാള് ഇടതുകൈകൊണ്ട് ഭക്ഷിക്കുന്നതും ഒരു ചെരുപ്പ് മാത്രം അണിഞ്ഞു നടക്കുന്നതും നബി(സ്വ) വിരോധിച്ചിരിക്കുന്നു. (27)

27. ഇതുരണ്ടും പിശാചിന്റെ സ്വഭാവമാണെന്ന് മറ്റുചില റിപ്പോര്ടുകളിലുണ്ട്. (വിവ:)
 
60. അബൂ ഹുറൈറയില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: നിങ്ങളിലൊരാള് ചെരുപ്പണി യുമ്പോള് വല്തുകൊണ്ട് ആരംഭിക്കുകയും അഴിക്കുമ്പോള് ഇടതുകൊണ്ട് ആരംഭിക്കുകയും ചെയ്യട്ടെ. അതായതു, ആദ്യം അണിയുന്നത് അവസാനം അഴിക്കുന്നതാവട്ടെ.
 
61.ആയിഷ (റ) യില്‍ നിന്ന്, മുടി ചീകുന്നതിലും ചെരുപണിയുന്നതിലും ശുചീകരണതിലും കഴിയാവുന്നിടത്തോളം വലതുകൊണ്ടാരംഭിക്കാന്‍ റസൂല്‍(സ്വ) ഇഷ്ട്ടപെട്ടിരുന്നു